നോമ്പ് തുറക്കൽ


പ്രദോഷമായാൽ നോമ്പ് തുറക്കാൻ സമയമായി അതിനാൽ ഉടനെ തന്നെ നോമ്പ് തുറക്കുക . സമയമായിട്ടും വെറുതെ നോമ്പ് തുറക്കാതെ താമസിപ്പിക്കരുത്,താമസിപ്പിക്കൽ നബിയോടുള്ള അനുസരണക്കേടാണ് .

സഹ്ല്‍ ബ്ന്‍ സഅ്ദ് (റ ) നിവേദനം: നബി (സ ) പറഞ്ഞു: “നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും.” (ബുഖാരി:1957, മുസ്‌ലിം:1098)

അബൂ അത്വിയ്യ പറയുന്നു: ഞാനും മസ്റൂഖും ആയിശ (റ )യുടെ അടുക്കല്‍ ചെന്നു. ഞങ്ങള്‍ ചോദിച്ചു: “സത്യവിശ്വാസികളുടെ മാതാവേ! നബി(സ ) യുടെ സ്വഹാബികളില്‍ പെട്ട ഒരാള്‍ നോമ്പ് തുറക്കാനും, നമസ്കാരം നിര്‍വ്വഹിക്കാനും ധൃതി കൂട്ടുന്നു. മറ്റൊരാളാകട്ടെ നോമ്പ് തുറയും, നമസ്കാരവും വൈകിപ്പിക്കുന്നു.
ആയിശ(റ ) പറഞ്ഞു: “രണ്ടു പേരില്‍ ആരാണ് നോമ്പ് തുറക്കും, നിസ്കാരത്തിനും ധൃതി കൂട്ടുന്നത്?” ഞങ്ങള്‍ പറഞ്ഞു: “അബ്ദുല്ലാഹിബ്നു മസ്ഈദാണ്.” ആയിശ(റ ) പറഞ്ഞു: “അങ്ങനെയായിരുന്നു നബി (സ ) ചെയ്തിരുന്നത്.” (മുസ്‌ലിം:1099)

നോമ്പ് തുറക്കേണ്ടത് ഈന്തപ്പഴം കൊണ്ടോ വെള്ളം കൊണ്ടോ ആണെന്നുള്ളത് വിവരിക്കേണ്ട ആവശ്യമില്ലാത്ത വിധം സ്ഥിരപ്പെട്ട സുന്നത്താണ് . പ്രാർത്ഥന ഏറ്റവും വേഗത്തിൽ സ്വീകരിക്കപ്പെടുന്ന ഒരു സന്ദർഭം കൂടിയാണ് നോമ്പ് തുറക്കുന്ന സമയം . അന്നേരം പ്രത്യേക പ്രാർത്ഥനയോ ,ദിക്‌റോ നബി ചര്യയായി സ്ഥിരപ്പെട്ടു വന്നിട്ടില്ല . അന്നേരമുള്ള ചില ദുആകൾ ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളത് ദുർബലങ്ങളാകുന്നു . അതിൽ ഒന്ന് اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ എന്ന ദുആയാണ്‌ . ഈ ദുആ നബിയിൽ നിന്നും മുത്തസിലായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല എല്ലാം മുർസലാണ് , താബിഉകളാണ് നബിയിലേക്ക് ചേർത്ത് നിവേദനം ചെയ്യുന്നത് . താബിഈനും നബിക്കും ഇടയിൽ നിവേദകർ വിട്ട് കളഞ്ഞിട്ടുണ്ട് . ശാഫിഈ ഇമാം ചില താബിഈങ്ങളുടെ മുർസലുകൾ പ്രമാണമായി സ്വീകരിച്ചിരുന്നു . എന്നാൽ മുഹദ്ദിസുകൾ മുർസലുകൾ ദുർബല ഹദീസായിട്ടാണ് പരിഗണിച്ചിട്ടുള്ളത് .
മറ്റൊരു പ്രാർത്ഥന ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ എന്നതാണ് . അതും സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല . ചില പണ്ഡിതന്മാർ ഹസൻ എന്ന് വിധിച്ചിട്ടുണ്ട് ഇമാം ദാറുഖുത്നി അതിൽപ്പെടുന്നു .
سننه" 3/ 156
ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ് .മർവാൻ ഇബ്ൻ മുഖഫഉ എന്ന റാവി ഇബ്ൻ ഉമർ (റ ) വിൽ നിന്നാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് എന്നാൽ ഈ മർവാൻ , ഇബ്ൻ ഉമറി(റ )ൽ നിന്ന് ഹദീസ് കേട്ടതായി രേഖയില്ല .മുൻകത്തിആയ ഹദീസാണിത് അതിനാൽ തെളിവാക്കാൻ സാധിക്കില്ല . ചുരുക്കി പറഞ്ഞാൽ മർവാന് എന്ന റാവി മജ്‌ഹൂലാണ് .
നബിയിൽ നിന്നും പ്രത്യേക ദുആ സ്ഥിരപ്പെട്ടുവന്നിട്ടില്ലെങ്കിലും ആ സമയത്ത് ധാരാളമായി പ്രാർത്ഥിക്കുക മറയില്ലാതെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന അവസരമാണത് . 


No comments:

Post a Comment