ഉസൂലുൽ ഹദീഥ് - പാർട്ട് 9

 

മജ്‌ഹൂൽ

അജ്ഞാതരായ നിവേദകരെയാണ് 'മജ്‌ഹൂൽ' എന്ന് ഹദീസ് വിജ്ഞാനീയത്തിൽ പറയുന്നത് .വളരെ കുറച്ചുമാത്രം ഹദീസ് നിവേദനം ചെയ്‌ത ഇവരെ മുഹദ്ദിസുകൾ പ്രശംസിക്കുകയോ , ആക്ഷേപിക്കുകയോ ചെയ്‌തിട്ടുണ്ടാകില്ല  ഇവരുടെ ആധികാരികത(ഹാൽ ) അജ്ഞമായിരിക്കും അത് കൊണ്ട് ഇത്തരം റാവിയെ   'മജ്‌ഹൂലുൽ ഹാൽ' എന്ന് പറയുന്നു .  ചില പരമ്പരകളിൽ റാവിയുടെ പേരിൻറെ സ്ഥാനത്  'ശൈഖ്' എന്നോ , 'റജുൽ' (വ്യക്തി )എന്നോ , 'സികത്' (സ്വീകാര്യൻ )എന്നോ 'സാഹിബുൻ ലനാ' എന്നോ  (നമ്മുടെ ആളുകളിൽ പെട്ടവൻ ) ആയിരിക്കും ഉണ്ടാകുക ഇത്തരം വാക്കുകളെ "മുബ്ഹം" എന്ന് പറയുന്നു .മുബ്ഹമായ വാക്കുകൾ കൊണ്ട്  അഭിസംബോധന  ചെയ്ത റാവിയെ മുബ്ഹമായ റാവി എന്ന് പറയുന്നു . ഇത്തരം റാവികളുള്ള ഹദീസുകൾ തെളിവിന് പറ്റുന്നതല്ല .

ചിലപ്പോൾ റാവിയുടെ പേര് പറയാതെ 'സിക്കതുൻ ' (സ്വീകാര്യൻ )എന്ന് പറഞ്ഞു സനദ് ഉദ്ധരിക്കും അത് സ്വീകാര്യമല്ല എന്നാണ് ഭൂരിപക്ഷ അഭിപ്രായം എന്നാൽ അധികാരികരായ  ഇമാം അഹമ്മദ്,ഇമാം  മാലിക്ക് പോലുള്ള പണ്ഡിതന്മാർ ഇത് പോലെ  മുബ്ഹമായി റാവിയെ ഉദ്ധരിച്ചാൽ സ്വീകരിക്കാം എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് . പക്ഷെ ,  റാവിയുടെ നാമം വ്യക്തമായാലാണ് അയാളുടെ ആധികാരികത , പരമ്പരയിലെ ഇൻക്വിതാഉ , മറ്റ് ഇല്ലത്തുകളൊക്കെ അറിയാൻ സാധിക്കു .അത് കൊണ്ട് ആ പ്രസ്താവന  സ്വീകാര്യമായ ഒന്നല്ല . അതേപോലെ , ചിലപ്പോൾ റാവിയുടെ അപ്രശസ്ത നാമം ഉപയോഗിച്ച് ചിലർ ഹദീസ് ഉദ്ധരിക്കും വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമേ ആ നാമം പരിചയമുണ്ടാകു. ഉദാഹരണത്തിന് അബൂബക്കർ (റ )വിൻറെ നാമം അബ്ദുല്ലഹ് ഇബ്ൻ ഉസ്മാൻ എന്നാണ് എന്നാൽ അദ്ദേഹം അറിയപ്പെടുന്നത് അബൂബക്കർ സിദ്ധീക്ക് എന്നാണ് മറ്റേ നാമം അധികം ആളുകൾക്ക് അറിയില്ല . ഇങ്ങനെ ഉദ്ധരിക്കുമ്പോൾ ആ റാവിയെ കൃത്യമായി തിരിച്ചറിയാനായാൽ , അയാളുടെ യോഗ്യതയനുസരിച്ച്  ഹദീസ് സ്വീകാര്യവും , അസ്വീകാര്യവുമാകും .എന്നാൽ റാവിയെ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ഇത്തരം റാവികളെയും മസ്‌തൂറായി പരിഗണിക്കും മജ്‌ഹൂലായ റാവിയുടെ മറ്റൊരു നാമമാണ് " മസ്‌തൂർ ".ചിലപ്പോൾ ഒരു റാവി വളരെ കുറച്ചു ഹദീസുകൾ മാത്രം നിവേദനം ചെയ്തിട്ടുണ്ടാകും അത് വളരെ കുറച്ച് ശിഷ്യന്മാർ മാത്രമെ  റിപ്പോർട്ട് ചെയ്തിട്ടുണ്ടാകു അതിനാൽ മുഹദ്ദിസുകളുടെ അടുക്കൽ ആ ശൈഖിനെ കുറിച്ച് യാതൊരു രേഖയും കാണില്ല , കേവലം നാമവും സ്ഥലവും അറിയുന്നത് കൊണ്ട് ഒരു റാവി മജ്ഹൂലിന്റെ പരിധിയിൽ നിന്ന് പുറത്ത് കടക്കില്ല . അതുകൊണ്ട് ആ റാവി അജ്ഞാതനായി മാറും . ഇത്തരം റാവികളെ കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് .

ബിദ്ഈ കക്ഷികൾ

പ്രവാചക വിയോഗ ശേഷം ഇസ്ലാമിക ലോകത് പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട് . കാലാന്തരത്തിൽ പല പുത്തൻ ആശയങ്ങളും ഇസ്ലാമിലേക്ക് കൂട്ടിചേർക്കപ്പെട്ടിട്ടുണ്ട് . വൈജ്ഞാനിക  വിസ്ഫോടനത്തിന്റെ ഫലമായി അന്യ ഭാഷ ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അതിലെ ആശയങ്ങളുമായി ഇസ്ലാമിക ആശയങ്ങളെ സംയോജിപ്പിച്ച് പലരും പല വ്യഖ്യാനങ്ങളും നൽകാൻ തുടങ്ങി . അതിന്റെ ഫലമായി പുതിയ ആശയ ധാരകൾ മുസ്ലിംങ്ങൾക്കിടയിൽ രൂപപ്പെട്ടു .  അലിയ്യ് (റ )ലഭിക്കേണ്ട രിസാലത്താണ്‌ മുഹമ്മദ് നബിക്ക് ലഭിച്ചതെന്ന് വാദിക്കുന്ന ശിയാക്കൾ , അല്ലാഹുവിൻറെ നാമങ്ങളേയും , വിശേഷണങ്ങളെയും നിഷേധിക്കുന്ന ജഹ്മിയാക്കൾ ,അവർ വാദിച്ചത് അത് സൃഷ്ടികൾക്ക് മാത്രമേ യോജിക്കു അള്ളാഹുവിന് യോജിക്കില്ല എന്നാണ് , അല്ലാഹുവിന്റെ അനുമതിയില്ലാതെ തന്നെ എന്തും ചെയ്യുന്നവനാണ് മനുഷ്യൻ എന്ന് വാദിച്ച ഖദ്രിയ്യാക്കൾ , മനുഷ്യൻ  സ്വന്തമായി ഒന്നും ചെയ്യുന്നില്ല എല്ലാം അല്ലാഹുവാണ് അവനെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്ന് വാദിച്ച ജബരിയ്യാക്കൾ, വിശ്വാസം മാത്രം മതി കർമ്മത്തിന് പ്രസക്തിയില്ല എന്ന് വാദിച്ച മുർജിഉകൾ, അല്ലാഹുവിൻറെ വിശേഷണങ്ങൾ നിഷേധിക്കുകയും അവൻ സൃഷ്ടികളിൽ നിന്ന് വേറിട്ടവനാണെന്നും , മനുഷ്യന് സ്വയം കർമ്മങ്ങൾ ചെയ്യാനാകുമെന്നും അവൻ അവന്റെ ഇച്ഛക്കനുസരിച്ചാണ് കർമ്മങ്ങൾ ചെയ്യുന്നത് എന്നും മറ്റെല്ലാ കാര്യങ്ങളെപോലെ തന്നെ എല്ലാം അല്ലാഹു വിൻറെ അനുമതി കൂടാതെ നടക്കില്ല എന്നും വൻ പാപം ചെയ്തവൻ വിശ്വാസിയോ , അവിശ്വാസിയോ അല്ല രണ്ടിനും മധ്യത്തിലാണ് ഉള്ളതെന്നും വാദിച്ച മുഅതിസിലിയ്യാക്കൾ തുടങ്ങി അനേകം ചിന്താധാരകൾ ഉടലെടുത്തു .

ഇവരാണ് ബിദ്ഈ കക്ഷികൾ ഇത്തരം വിശ്വാസങ്ങൾ കുഫ്‌റും , ഹറാമുമാണ് . അതിനാൽ ഇത്തരക്കാരുടെ ഹദീസുകൾ സ്വീകാര്യവുമല്ല . ചില പണ്ഡിതന്മാർ ഇവരുടെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന ഹദീസുകൾ മാത്രം ഉപേക്ഷിച്ചാൽ മതി മറ്റുള്ളവ സ്വീകരിക്കാമെന്ന് പറയുന്നു . അതിൻറെ ഫലമായി ബിദ്അതുകാരായ  ധാരാളം നിവേദകരുടെ ഹദീസുകൾ സിഹാഹുകളിൽ പോലും ഉദ്ധരിച്ചിട്ടുണ്ട് .

ഉദാഹരണത്തിന് ശൈഖൈനികളുടെ ഗ്രന്ഥത്തിൽ തന്നെ വന്ന നിവേദകരെ നോക്കുക ;

ഇബ്രാഹിം ഇബ്ൻ തഹ്മാൻ - ജഹ്മിയ്യ

ബഷീർ ഇബ്ൻ മുഹാജിർ - മുർജിഈ

ഖാലിദ് ഇബ്ൻ മുഖാലിദ് -ശിഈ

ഇബ്രാഹിം ഇബ്ൻ മുഹമ്മദ് ഇബ്ൻ സംആൻ - മുഅതിസിലിയ്യ

മുഹദ്ദിസുകൾ ഈ നിവേദകരെ രണ്ടായി തിരിച്ചിരിക്കുന്നു . ഒന്ന് , ഈ സംഘത്തിൻറെ ആളുകൾ രണ്ട് , ഈ സംഘത്തിൻറെ വിശ്വാസങ്ങൾ പേറി നടക്കുന്നവർ . ഒന്നാമത്തെ കക്ഷികളുടെ ഹദീസുകൾ സ്വീകാര്യമല്ല എന്നത് തർക്കമില്ലാത്ത കാര്യവും രണ്ടാമത്തെ വിഭാഗത്തിന്റെ ഹദീസുകൾ ചില നിബന്ധനകളിലൂടെ സ്വീകാര്യമാകുന്നവയുമാണ് .

റാവിക്ക് വേണ്ട ശർത്തുകൾ

1 , അയാൾ മുതവാത്തിറായി സ്ഥിരപ്പെട്ട കാര്യങ്ങളെ നിഷേധിക്കുന്ന ആളാകരുത്

2 , ബിദ്ഈ ആശയമുള്ളപ്പോൾ തന്നെ മറ്റു യോഗ്യതകൾ (അദാലത് )പൂർത്തിയായിരിക്കണം

3 , ഖുർആനും , സുന്നത്തും തന്റെ ബിദ്ഈ ആശയങ്ങൾക്കനുസൃതമായി ദുർവ്യാഖ്യാനിച്ചിട്ടുണ്ട് എന്ന് ആരോപിതനാകരുത്

4 , കളവ് പറയൽ അനുവദനീയമാണ് എന്ന് പറയുന്നവനാകരുത്

5 , അയാളുടെ നിവേദനം അഖീദയുമായി ബന്ധപ്പെട്ടതാകരുത് .

(തുഹ്ഫത്തുൽ ദുറർ 65 -66 )

            ബിദ് ഈ കക്ഷികളുടെ ആശയങ്ങളോട് അനുഭാവമുള്ള റാവികൾ നിവേദനം ചെയ്യുന്ന ഹദീസുകൾ മേൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ സ്വീകരിക്കാമെന്നാണ് മുഹദ്ദിസുകൾ അഭിപ്രായപ്പെട്ടത് . അതി സൂക്ഷ്മമായ നിരീക്ഷണം ഈ വിഷയത്തിൽ ആവശ്യമാണ്  കേവലം ആരെങ്കിലും ഇത്തരം നിവേദകരെ പ്രശംസിച്ചാൽ മാത്രം അത് മതിയാവതല്ല . വിശ്വാസത്തിന്റെ കപട മുഖമണിഞ്ഞവരെ തിരിച്ചറിയുക പ്രയാസമാണ് .

No comments:

Post a Comment