അത്തഹിയ്യാത്തിൽ വിരൽ ചൂണ്ടൽ

 

 



 

عَنْ سَعْدِ بْنِ أَبِي وَقَّاصٍ قَالَ: مَرَّ عَلَيَّ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا أَدْعُو بِأُصْبُعَيَّ، فَقَالَ: "أَحِّدْ أَحِّدْ"، وَأَشَارَ بِالسَّبَّابَةِ.

സഅദ് ബിൻ അബീ വഖാസ് () നിവേദനം ചെയ്യുന്നു:

"ഞാൻ എന്റെ രണ്ട് വിരലുകൾ കൊണ്ട് (അല്ലാഹുവോട്) പ്രാർത്ഥിച്ചു കൊണ്ടിരിക്കെ നബി() എന്റെ അരികിലൂടെ നടന്നുപോയി. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഒന്ന് ചൂണ്ടൂ, ഒന്ന് ചൂണ്ടൂ' (അല്ലാഹു ഏകനാണെന്ന് സൂചിപ്പിക്കുക). എന്നിട്ട് അദ്ദേഹം തന്റെ ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു."

(നസാഈ: 1272, അബൂദാവൂദ്: 1499 )

 

عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا: «أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا قَعَدَ لِلتَّشَهُّدِ وَضَعَ يَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى، وَوَضَعَ يَدَهُ الْيُمْنَى عَلَى رُكْبَتِهِ الْيُمْنَى، وَعَقَدَ ثَلَاثَةً وَخَمْسِينَ، وَأَشَارَ بِالسَّبَّابَةِ» (رواه مسلم)

ഇബ്നു ഉമർ () വിൽ നിന്ന് നിവേദനം: "അല്ലാഹുവിന്റെ റസൂൽതശഹ്ഹുദിനായി ഇരുന്നാൽ തന്റെ ഇടതുകൈ ഇടതുകാൽ മുട്ടിലും വലതുകൈ വലതുകാൽ മുട്ടിലും വെക്കുമായിരുന്നു. (വിരലുകൾ മടക്കി) 'അൻപത്തിമൂന്ന്' എന്ന രൂപത്തിൽ പിടിക്കുകയും ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്യുമായിരുന്നു.

പഴയകാലത്ത് അറബികൾ കൈവിരലുകൾ മടക്കി സംഖ്യകൾ സൂചിപ്പിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു അതാണ് 'ഹിസാബുൽ അഖ്ദ്'.

 ഇതുപ്രകാരം 53 എന്ന സംഖ്യ കാണിക്കുന്നത് , ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ ഉള്ളിലേക്ക് മടക്കിപ്പിടിക്കുക.

തള്ളവിരലിന്റെ അറ്റം നടുവിരലിന്റെ ചുവട്ടിൽ മുട്ടിച്ചു വെക്കുക അപ്പോൾ ചൂണ്ടുവിരൽ മാത്രം നീന്നു നിൽക്കും ഇങ്ങനെയാണ് .

 

عَنِ ابْنِ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا جَلَسَ فِي الصَّلاَةِ وَضَعَ يَدَيْهِ عَلَى رُكْبَتَيْهِ وَرَفَعَ إِصْبَعَهُ الْيُمْنَى الَّتِي تَلِي الإِبْهَامَ فَدَعَا بِهَا وَيَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى بَاسِطُهَا عَلَيْهَا

ഇബ്നു ഉമർ () വിൽ നിന്ന് നിവേദനം: നബിനിസ്കാരത്തിൽ ഇരുന്നാൽ രണ്ട് കൈകളും മുട്ടുകളിൽ വെക്കും. തള്ളവിരലിനോട് ചേർന്നുള്ള വലതു വിരൽ (ചൂണ്ടുവിരൽ) ഉയർത്തുകയും അതുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യും. ഇടതുകൈ ഇടതുകാൽ മുട്ടിന്മേൽ വിടർത്തി വെക്കുകയും ചെയ്യും.( മുസ്ലിം 580 )

مَالِكُ بْنُ نُمَيْرٍ الْخُزَاعِيُّ، مِنْ أَهْلِ الْبَصْرَةِ أَنَّ أَبَاهُ، حَدَّثَهُ أَنَّهُ، رَأَى رَسُولَ اللَّهِ صلى الله عليه وسلم قَاعِدًا فِي الصَّلاَةِ وَاضِعًا ذِرَاعَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى رَافِعًا أُصْبُعَهُ السَّبَّابَةَ قَدْ أَحْنَاهَا شَيْئًا وَهُوَ يَدْعُو

നമിരിയ്യുൽ ഖുസാഈ () പറഞ്ഞു:

"അല്ലാഹുവിന്റെ റസൂൽ () നിസ്കാരത്തിൽ തന്റെ വലതു കൈ വലതു തുടയിൽ വെച്ച് വിരൽ ഉയർത്തിപ്പിടിക്കുന്നത് ഞാൻ കണ്ടു. അത് അല്പം ചരിച്ച നിലയിലായിരുന്നു." (സുനൻ നസാഈ: 1275, അബൂദാവൂദ്: 991)

 

ഹദീസിൽ 'ചെറുതായി ചരിച്ചു പിടിക്കുക'  എന്നൊരു പരാമർശമുണ്ട്. വിരൽ നേരെ മുകളിലേക്കല്ല, മറിച്ച് ഖിബ്‌ലയുടെ ഭാഗത്തേക്ക് വെക്കേണ്ടതെന്ന് ഇതിൽ നിന്ന് ചില പണ്ഡിതന്മാർ വിശദീകരിക്കുന്നു.

عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَعَدَ فِي التَّشَهُّدِ وَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى وَأَشَارَ بِالسَّبَّابَةِ لاَ يُجَاوِزُ بَصَرُهُ إِشَارَتَهُ ‏.‏

ആമിർ ബിൻ അബ്ദില്ലാഹി ബിൻ അസ്സുബൈർ() തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു ;

"അല്ലാഹുവിന്റെ റസൂൽ () അത്തഹിയ്യാത്തിലിരുന്നപ്പോൾ തന്റെ ഇടതുകൈ ഇടത് തുടയിൽ വെച്ചു. അദ്ദേഹം തന്റെ ചൂണ്ടുവിരൽ  കൊണ്ട് ഇശാറത്ത് (സൂചന) നൽകി. അദ്ദേഹത്തിന്റെ കാഴ്ചയാകട്ടെ, താൻ ഇശാറത്ത് ചെയ്യുന്ന വിരലിന് അപ്പുറത്തേക്ക് പോയിരുന്നതുമില്ല."

(നസാഈ 1275)

നബി()യുടെ വാക്കുകളിലോ പ്രവർത്തികളിലോ ഇന്ന വാക്ക് ഉച്ചരിക്കുമ്പോൾ വിരൽ ഉയർത്തണം, ഇന്ന വാക്ക് ഉച്ചരിക്കുമ്പോൾ താഴ്ത്തണം എന്ന് അക്കമിട്ട് പഠിപ്പിക്കുന്ന ഒരു ഹദീസും നിലവിലില്ല.

ശഹാദത്ത് കലിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം 'ലാ ഇലാഹ ഇല്ലല്ലാഹ്' ആണല്ലോ. അതുകൊണ്ട് വാചകം പറയുമ്പോൾ തന്നെയായിരിക്കും നബി() വിരൽ ഉയർത്തിയിട്ടുണ്ടാവുക എന്ന് പണ്ഡിതന്മാർ അനുമാനിച്ചു.ലാ ഇലാഹ' എന്ന് പറയുമ്പോൾ ഉയർത്തുക, 'ഇല്ലല്ലാഹ്' എന്ന് പറയുമ്പോൾ താഴ്ത്തുക എന്നതൊക്കെ പിന്നീട് വന്ന കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങളാണ്.അത് ഹദീസുകളിൽ വന്നതല്ല .

മാത്രവുമല്ല ഇബ്ൻ ഉമർ () വിന്റെ ഹദീസിൽ അത്തഹിയ്യാത്തിൽ ഇരിക്കുമ്പോൾ ആണ് നബി ( ) വിരൽ ചൂണ്ടിയത് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ അത് എപ്പോൾ ഉയർത്തണം താഴ്ത്തണം എന്നൊക്കെ ഗവേഷണം ചെയ്യണ്ട കാര്യവുമില്ല .

കൂടാതെ ചില റിപ്പോർട്ടുകൾ അടിസ്‌ഥാമാക്കി പലരും വിരൽ ചൂണ്ടലിനു ഒരു ആശയത്തിന്റെ പിൻബലം കൊടുക്കാൻ നോക്കുന്നുണ്ട് എന്നാൽ അവയൊന്നും അത്ര പ്രബലമായ റിപ്പോർട്ടുകളല്ല .

عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "لَهُوَ أَشَدُّ عَلَى الشَّيْطَانِ مِنَ الْحَدِيدِ"

അബ്ദുല്ലാഹിബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "തീർച്ചയായും ഇത് (ചൂണ്ടുവിരൽ) പിശാചിന് ഇരുമ്പിനേക്കാൾ കഠിനമാണ്."

(മുസ്നദ് അഹ്മദ്: 6009).

ഈ റിപ്പോർട്ടിന്റെ റാവിയായ  കസീർ ബിൻ സെയ്ദ്- ദുർബലനാണു

[تهذيب التهذيب (3/ 458)]

മറ്റൊരു റിപ്പോർട്ട് ;

عن ابن عمر : أن النبي - صلى الله عليه وسلم - قال : تحريك الإصبع في الصلاة مذعرة للشيطان

ഇബ്‌നു ഉമര്‍() പറയുന്നു: നബി() പറഞ്ഞു: നമസ്‌കാരത്തി  ല്‍വിരല്‍ ചലിപ്പിക്കല്‍ ശൈത്താനെ ആട്ടിയോടിക്കലാണ് (ബൈഹഖി2712 ).

ഇമാം ബൈഹഖി തന്നെ ഹദീസ് ഉദ്ധരിച്ച ശേഷം പറയുന്നു ഇതിലെ വാഖിദി അസ്വീകാര്യനാണെന്നു .

وذكره البخاري ، فقال : سكتوا عنه

وقال مسلم وغيره : متروك الحديث .

وقال النسائي : ليس بثقة

أحمد بن زهير ، عن ابن معين قال : ليس الواقدي بشيء

الدولابي : حدثنا معاوية بن صالح ، قال لي أحمد بن حنبل : الواقدي كذاب

 

ഇമാം ബുഖാരി പറഞ്ഞു  :  ഇദ്ദേഹത്തിന്റെ ഹദീസുകള്‍ ഉപേക്ഷിക്കണം

ഇമാം മുസ്ലിം ,മറ്റുള്ളവരും പറഞ്ഞു :ഇദ്ദേഹത്തിന്റെ ഹദീസ് നിഷിദ്ധമാണ്

ഇമാം നസാഈ പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനല്ല

ഇബ്‌നുമഈന്‍() പറയുന്നു: ഇദ്ദേഹം യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല

അഹ്മദുബ്‌നു ഹന്‍ബ() പറയുന്നു: ഇദ്ദേഹം കളവ് പറയുന്നവനാണ്.

[സിയാർ ദഹബി]

അതിനാൽ ഇത്തരം റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി വിരൽ ചൂണ്ടുന്നത് പിശാചിനെ ആട്ടി ഓടിക്കാനാണ് എന്നൊക്കെ പറയൽ ശരിയല്ല മാത്രവുമല്ല നബി വചനത്തിൽ നിന്ന് അത് അല്ലാഹുവിന്റെ ഏകത്വത്തെ സൂചിപ്പിക്കുന്നതാണ് എന്ന് ആദ്യം പറഞ്ഞിരുന്നു .

                            ഈ വിഷയത്തിൽ ചർച്ച ചെയ്യെണ്ടമറ്റൊരു  വിഷയം വിരൽ ചുണ്ടുന്നതിന് പകരം ഇളക്കികൊണ്ടിരുന്നതിനെപ്പറ്റിയാണ് .

വാഇൽ ബിൻ ഹുജ്റ് () നിവേദനം ചെയ്യുന്നു:

"അല്ലാഹുവിന്റെ റസൂൽ () എങ്ങനെയാണ് നിസ്കരിക്കുന്നത് എന്ന് ഞാൻ നോക്കുമെന്ന് ഞാൻ (മനസ്സിൽ) പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തെ നോക്കി. അദ്ദേഹം (ഇപ്രകാരം) വിവരിച്ചു: പിന്നീട് അദ്ദേഹം ഇരുന്നു, തന്റെ ഇടതുകാൽ വിരിക്കുകയും (അതിൻമേൽ ഇരിക്കുകയും ചെയ്തു), ഇടതു കൈപ്പത്തി ഇടതു തുടയുടെയും മുട്ടിന്റെയും മേൽ വെച്ചു. തന്റെ വലതു കൈമുട്ടിന്റെ അറ്റം വലതു തുടയുടെ മേൽ വെച്ചു. ശേഷം തന്റെ വിരലുകളിൽ രണ്ടെണ്ണം മടക്കിപ്പിടിക്കുകയും (തള്ളവിരലും നടുവിരലും ചേർത്ത്) ഒരു വലയം (വൃത്തം) ഉണ്ടാക്കുകയും ചെയ്തു. പിന്നീട് തന്റെ (ചൂണ്ടു) വിരൽ ഉയർത്തുകയും, അദ്ദേഹം അത് ചലിപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് ഞാൻ കാണുകയും ചെയ്തു."

 [ നസാഈ 1268 ,സ്വഹീഹ് ഇബ്ൻ ഖുസൈമ 714 ]

അഹമ്മദ് , ത്വബ്റാനി , ദാരിമി , ബൈഹഖി മുതലായവർ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എല്ലാവരും  ആസിം ഇബ്ൻ കുലൈബ് തന്റെ പിതാവ് കുലൈബ് ഇബ്ൻ ഷിഹാബിൽ നിന്നുമാണ് ഉദ്ധരിക്കുന്നത് .

ആസിം ബിൻ കുലൈബിൽ നിന്ന് ഈ ഹദീസ് റിപ്പോർട്ട് ചെയ്ത പത്തോളം ശിഷ്യന്മാർ (സുഫ്യാൻ സൗരി, ശുഅ്ബ തുടങ്ങിയ വമ്പന്മാർ) "വിരൽ ചൂണ്ടി" എന്ന് മാത്രമാണ് പറഞ്ഞത്.എന്നാൽ സാഇദ ബിൻ ഖുദാമ മാത്രം "ചലിപ്പിച്ചു" (يُحَرِّكُهَا) എന്ന വാക്ക് അധികമായി പറഞ്ഞു.

ഈ പരമ്പരയിലൂടെ വന്ന "ചലിപ്പിച്ചു" എന്ന വാക്ക് 'ശാദ്' അഥവാ വിശ്വസ്തനായ ഒരാൾ തന്നേക്കാൾ പ്രബലരായവർക്ക് വിരുദ്ധമായി റിപ്പോർട്ട് ചെയ്ത ഒന്നായി കണക്കാക്കപ്പെടുന്നു. ഇതാണ് ഈ നിവേദനത്തിലെ സാങ്കേതികമായ പ്രധാന പോരായ്മ

ചില പണ്ഡിതന്മാരും ഇത് സൂചിപ്പിച്ചിട്ടുണ്ട് ;

 

 

ഇമാം ശാഫിഈ () പറഞ്ഞു:

"وَيُشِيرُ بِالْمُسَبِّحَةِ، وَلَا يُحَرِّكُهَا، وَيَكُونُ نَظَرُهُ إلَيْهَا" (ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിക്കണം, അത് ചലിപ്പിക്കരുത്, നോട്ടം വിരലിലേക്ക് ആയിരിക്കണം.)

(അൽ ഉമ്മ് 1/161)

فيحتمل أن يكون المراد بالتحريك الإشارة بها ، لا تكرير تحريكها ، فيكون موافقا لرواية ابن الزبي
ഹദീസ് ഉദ്ധരിച്ചിട്ട് ഇമാം ബൈഹഖി പറയുന്നത് : ഇളക്കി ഇന്ന് പറഞ്ഞത്  വാസ്തവത്തിൽ അർത്ഥത്തിലായിരിക്കില്ല ചൂണ്ടി എന്നായിരിക്കും  ഇളക്കിക്കൊണ്ടിരിക്കുക എന്നായിരിക്കില്ല  കാരണം നബി[ ] നമസ്ക്കരിക്കുമ്പോൾ വിരൽ ചൂണ്ടുമായിരുന്നു അത് ഇളക്കാരില്ലായിരുന്നു ഇബ്ൻ സുബൈറിൽ നിന്നും  സ്വീകാര്യമായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് അതിനോട് യോജിക്കാൻ പ്രസ്‌തുത അർത്ഥം കൽപ്പിക്കേണ്ടിയിരിക്കുന്നു "
ബൈഹഖി 2711/ باب من روى أنه أشار بها ولم يحركها]

هَلْ يُحَرِّكُهَا عِنْدَ الرَّفْعِ بِالْإِشَارَةِ؟ فِيهِ وَجْهَانِ: (أَصَحُّهُمَا) لَا يُحَرِّكُهَا، وَبِهذا قَطَعَ الْجُمْهُورُ

ഇമാം നവവി () പറയുന്നു ; വിരൽ ഉയർത്തുമ്പോൾ അത് ചലിപ്പിക്കേണ്ടതുണ്ടോ? അതിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. അതിൽ ഏറ്റവും ശരിയായ (അസ്വഹ്ഹ്) അഭിപ്രായം: അത് ചലിപ്പിക്കേണ്ടതില്ല എന്നതാണ്. ഭൂരിഭാഗം പണ്ഡിതന്മാരും (ജുംഹൂർ) ഇതാണ് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്

(അൽ മജ്മൂഅ് ശറഹ് മുഹദ്ദബ് )


ഇബ്ൻ ഹജർ തൽഖീസിലും ഇമാം ബൈഹഖിയുടെ വാക്കുദ്ധരിക്കുന്നു .
وقال البيهقي : يحتمل أن  يكون مراده بالتحريك الإشارة بها لا تكرير تحريكها حتى لا يعارض .

[തൽഖീസ് 402]

            ചുരുക്കിപ്പറഞ്ഞാൽ തശ്ശഹുദിൽ വിരൽ ചൂണ്ടുകയാണ് വേണ്ടത് അല്ലാതെ വിരൽ ഇളക്കികൊണ്ടിരിക്കുകയല്ല .

 

.

 

മിഅറാജ് നോമ്പ്



 


നബി (സ) ഇസ്റാഅ് ,മിഅ്റാജ് പോയത് റജബ് 27 നാണു എന്ന അടിസ്ഥാനമില്ലാത്ത  അഭിപ്രായത്തിൻ്റെ പേരിൽ  റജബ് 27 ന് ജനങ്ങൾ  നോമ്പ് എടുക്കുന്നു. പല തരത്തിലുള്ള ഇബാദത്തുകൾ ചെയ്യുന്നു. റജബിലെ ആദ്യ വെള്ളിയാഴ്ചയാണ് നബിയുടെ പിതാവ് അബ്ദുല്ലയിലേക്ക് നബിയുടെ റൂഹ്  ബീജമായി അയക്കപ്പെട്ടത് എന്നും അന്നാണ് അത് നബിയുടെ മാതാവ് ആമിനയിലേക്ക് എത്തിയത് എന്നും അതിനാൽ അന്ന് രാത്രി മുഴുക്കെ ആരാധനകളിൽ മുഴുകണമെന്നും ഒക്കെ ജനങ്ങളിൽ വിശ്വാസമുണ്ട്. ആ രാത്രിക്ക് 'റഗായിബ് ലെയ്ൽ' എന്ന് വിളിക്കപ്പെടുന്നു. അന്ന് 'റഗായിബ്  നമസ്ക്കാരം' എന്ന് പറഞ്ഞു നമസ്കാരവുമുണ്ട്. ഇത് മഗ്രിബിനും ഇശാ നമസ്‌കാരത്തിനും ഇടയിൽ നമസ്ക്കരിക്കുന്ന പന്ത്രണ്ട് റക്അത് നമസ്‌കാരമാണ് . ഹിജ്‌റ 400 കൾക്ക് ശേഷം ശിയാക്കൾ ഉണ്ടാക്കിയ ഒരു വിശ്വാസ ആചാരണമാണിത്. പൂർവകാല ഇസ്ലാമിക പണ്ഡിതന്മാർ തന്നെ പലരും ഇതിനെ എതിർത്തിട്ടുണ്ട് . പക്ഷെ ഇന്നും പലരും ഇതെല്ലം നിർലോഭം ചെയ്യുന്നു .



ഇമാം ഇബ്ൻ റജബ്  (റഹ്) പറഞ്ഞു: 

فأما الصلاة: فلم يصح في شهر رجب صلاة مخصوصة تختص به، والأحاديث المروية في فضل صلاة الرغائب في أول ليلة جمعة من شهر رجب كذب وباطل لا تصح

റജബ് മാസത്തിൽ പ്രത്യേകമായി നിർദ്ദേശിക്കപ്പെട്ട ഏതെങ്കിലും നമസ്കാരം ശരിയായതായി തെളിയിക്കപ്പെട്ടിട്ടില്ല. റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി നടത്തപ്പെടുന്ന “സലാത്തുർ-റഗാഇബ്” എന്ന നമസ്കാരത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രചരിക്കുന്ന ഹദീസുകൾ കള്ളവും അടിസ്ഥാനരഹിതവുമാണ്; അവ ശരിയായവയല്ല. (ലത്താഈഫ്)


ഇമാം ഹൈതമി  (റഹ്) പറയുന്നു ; 

"സ്വലാത്തുൽ റഗായിബ്എന്നത് ലൈലത്തുൽ നുസ്ഫ് മിൻ ശഅബാൻ (ശഅബാൻ പകുതി വഴി) ബറാഅത് രാവ് എന്നറിയപ്പെടുന്ന പ്രാർത്ഥന പോലെയാണ്. ഇവ രണ്ട് നിന്ദ്യമായ ബിദ്അത്തുകളാണ്, അവയെക്കുറിച്ച് പറയുന്ന ഹദീസ് മൗദൂ' (കെട്ടിച്ചമച്ചത്) ആണ്. ഈ പ്രാർത്ഥനകൾ ഒറ്റയ്ക്കോ കൂട്ടായോ നടത്തുന്നത് നിഷിദ്ധമാണ്." 

(അൽ-ഫതാവ അൽ-ഫിഖ്ഹിയ്യ അൽ-കുബ്ര, 1/216 )


അതേപോലെ തന്നെയാണ് മിഅ്റാജ് നോമ്പിൻ്റെ അവസ്ഥയും. അടിസ്ഥാനമില്ലാത്ത ഇത്തരം കർമ്മങ്ങൾ ചെയ്യുന്നതിന് പകരം നബി (സ ) നിർദേശിച്ച എത്രയോ സുന്നത് നോമ്പുകളുണ്ട് . ഉദാ ; തിങ്കളാഴ്ച നോമ്പ് പോലെ. ജനങ്ങൾക് അതിലൂടെ പുണ്യം നേടാൻ എന്താണ് തടസ്സം ? 

മിഅറാജ് നോമ്പുമായി ബന്ധപ്പെട്ട തെളിവ് നോക്കുക ;


عن أبي هريرة رضي الله عنه قال :«من ‌صام ‌يوم ‌سبعة ‌وعشرين من رجب كتب الله له صيام ستين شهرا، وهو اليوم الذي هبط فيه جبريل عليه السلام على النبي ﷺ بالرسالة


അബൂഹുറയ്റ  (റ) നിവേദനം ചെയ്യുന്നു: ‘ആരെങ്കിലും റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിച്ചാല്‍ അല്ലാഹു അവന് അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്. രിസാലത്തുമായി ജിബ്‌രീല്‍ നബി(സ)യുടെ അടുത്ത് ഇറങ്ങിയ ദിവസമാണത് ’ 

(ഇഹ്‌യാ ഉലൂമിദ്ദീന്‍, അൽ ഹിലാലിയ് 18 /76 ,ഖത്തീബ് 9 /222  )


ഇത് പ്രമാണമാക്കൻ ഒരു യോഗ്യതയുമില്ലാത്ത റിപ്പോർട്ടാണ് . നബി വചനങ്ങൾ രേഖപ്പെടുത്തിയ ആധികാരികമായ ഹദീസ് ഗ്രന്ഥങ്ങളിൽ പോലും ഈ ഹദീസ് കാണാൻ സാധിക്കില്ല . മാത്രവുമല്ല ഇത് നബി പറഞ്ഞ  വചനമായി മാർഫു ആയി വന്ന റിപ്പോർട്ടുമല്ല . അബുഹുറൈറ (റ) വിന്റെ പേരിലേക്ക് ചേർത്താണ് ഉദ്ധരിക്കുന്നത് . ഇത് തന്നെ വ്യാജമായ ഹദീസിന്റെ ലക്ഷണമാണ് . കൂടാതെ ഈ  ഹദീസ് റിപ്പോർട്ട് ചെയുന്ന നിവേദകാരിൽ രണ്ട് പേര് ദുർബലന്മാരാണ് 


ഒന്ന് - മത്ർ ഇബ്ൻ തഹ്‌മാൻ 


ഇമാം നസാഈ - പ്രബലനല്ല 

ഇമാം ജുർജാനി - ദുർബലൻ

ഇമാം ഇബ്ൻ സഅദ് -ദുർബലൻ

[الكامل في الضعفاء (8/ 134)][تهذيب التهذيب (4/ 87)]


രണ്ട് - ശഹ്ർ ഇബ്ൻ ഹൌശബ്


ഇമാം നസാഈ - പ്രബലനല്ല 

ഇമാം ജുർജാനി - വളരെ ദുർബലൻ

ഇമാം ഹാക്കിം -ദുർബലൻ

ഇമാം ബൈഹഖി -ദുർബലൻ

 [تهذيب التهذيب (2/ 182)]


കൂടാതെ പല മുൻകാല പണ്ഡിതന്മാരും ഈ ഹദീസ് സ്വീകാര്യമല്ല എന്ന്

പറഞ്ഞിട്ടുണ്ട് .


قال ابن الجوزي :«هذا حديث لا يجوز الاحتجاج به ومن فوقه إلى أبي هريرة ضعفاء». [العلل المتناهية في الأحاديث الواهية (1/ 223)]


ഇബ്നുൽ ജൗസീ (റഹ്) പറഞ്ഞു:

“ഈ ഹദീസിനെ ശർഈ തെളിവായി ഉപയോഗിക്കാൻ പാടില്ല. ഈ ഹദീസിന്റെ നിവേദനശൃംഖലയിൽ (സനദ്), ഇതിനെ ഉദ്ധരിക്കുന്ന വ്യക്തിയിൽ നിന്ന് തുടങ്ങി അബൂ ഹുറൈറ (റ) വരെയുള്ള എല്ലാ നിവേദകരും ദുർബലരാണ്.”


ഇമാം നവവി  (റഹ്) പറയുന്നു ;

റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയുടെ രാത്രിയിൽ മഗ്‌രിബും ഇശാക്കും     ഇടയിൽ നിർവഹിക്കുന്ന പന്ത്രണ്ട് റകാഅത്തുകളുള്ള സലാത്തുർ റഗായിബ് എന്നറിയപ്പെടുന്ന നമസ്കാരവും, ശഅ്ബാൻ മാസത്തിന്റെ പകുതിയായ നിസ്ഫ് ശഅ്ബാൻ രാത്രിയിൽ നൂറ് റകാഅത്ത് നമസ്കരിക്കുന്നതും(ബറാഅത് ) — ഈ രണ്ടും അപലപനീയമായ മതനൂതനാചാരങ്ങളാണ് (ബിദ്‌അത്ത്).

ഇവ കൂത് അൽ-കുലൂബ് എന്നും ഇഹ്‌യാ ഉലൂമിദ്ദീൻ എന്നും ഉള്ള ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നോ, ആ രണ്ടു ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെടുന്ന ഹദീസ് ഉള്ളതുകൊണ്ടോ ആരും തെറ്റിദ്ധരിക്കപ്പെടരുത്; കാരണം അതെല്ലാം അടിസ്ഥാനരഹിതവും അസത്യവുമാണ്. ( മജ്‌മുഉ 3 / 548 )


സഹോദരന്മാരെ നബി (സ ) യിൽ നിന്നും സ്ഥിരപ്പെട്ടു വരാത്ത റിപ്പോർട്ടുകൾ നബിയുടെ സുന്നത്താണ് എന്ന നിലയിൽ അവതരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ് . അതിൻ്റെ പേരിൽ നൂതനമായ വിശ്വാസങ്ങളും, കർമ്മങ്ങളും രൂപീകരിക്കുന്നതും വഴികേടാണ് .


عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ


ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)


സഹോദരങ്ങളെ അല്ലാഹുവിനെ സൂക്ഷിക്കുക ഇത്തരം നൂതന മായ ആചാരങ്ങൾ വെടിയുക .