പ്രവാചകൻ (സ ) യിൽ നിന്നും ഒരു ഹദീസ് വന്നാൽ പരിശോധിക്കാതെ സ്വീകരിക്കണം ?!

 


കാലഘട്ടത്തിലെ മിക്ക മുസ്ലിം പണ്ഡിത വിഭാങ്ങളും മേൽ ഉദ്ധരിച്ച ആശയമാണ് പ്രബോധനം ചെയുന്നത് . "പ്രവാചകൻ ഒരു കാര്യം പറഞ്ഞാൽ അത് വിശ്വാസികൾ മറു ചോദ്യമില്ലാതെ സ്വീകരിച്ചോളണം " എന്നാണ് ആശയം . കേൾക്കുമ്പോൾ ശരിയാണെങ്കിലും ഇന്ന് അത് പറയുമ്പോൾ ചില ഒളിഞ്ഞിരിക്കുന്ന ശരികേടുകളുണ്ട് എന്നതാണ് വാസ്തവം .

         പ്രവാചകൻ ( ) അഭിസംബോധതന ചെയ് സമൂഹത്തിന് അത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്നാൽ ഇന്നത്തെ കാലത് അത് ശരിയല്ലതാനും . പ്രവാചകൻ വഫാതായിട്ട് ഇന്ന് 1437 വർഷമായി . നബിക്ക്  ( ) യിൽ നിന്നും ദീൻ പഠിച്ച സ്വഹാബികൾ നമ്മളെ പോലെ കൃഷിക്കാരും , കച്ചവടക്കാരും , ജോലിക്കാരും ഒക്കെയായിരുന്നു വളരെ ചുരുങ്ങിയ ആളുകൾ പഠനത്തിൽ മാത്രം ഒതുങ്ങി , വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറി . അവർ സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോൾ  തന്നെ  പ്രവാചകൻ ( ) യിൽ നിന്ന്  കേട്ട കാര്യങ്ങൾ അവരുടെ അടുക്കൽ പഠിക്കാൻ വന്ന ആളുകൾക്ക് പഠിപ്പിച്ചു കൊടുത്തു . അവരിൽ നിന്നും പഠിച്ച ആളുകൾ മറ്റുള്ളവർക്കും അടുത്ത തമുറക്കും പഠിപ്പിച്ചു കൊടുത്തു . ഇങ്ങനെ നിരവധി തലമുറകൾ കൈമാറി കിട്ടിയ അറിവുകളാണ് ഹദീസുകൾ . ഇന്ന് നമ്മുടെ കൈവശമുള്ള ഹദീസ് ഗ്രന്ഥങ്ങൾ അതിന്റെ സമ്പൂർണ രൂപത്തിലുള്ള കൈയെഴുത്തു പ്രതി എത്തി നില്കുന്നത് ഹിജ് 700 കളിലാണ്‌. അതിൽ ഏറ്റവും ചിന്തിക്കേണ്ടത് ഇവയൊന്നും തന്നെ ഗ്രന്ഥത്തിന്റെ ഉടമയുടെ കോപ്പികളുമല്ല അവരുടെ ശിഷ്യൻ മാരിൽ നിന്ന് കൈമാറി കൈമാറി വന്നതുമാണ് . ഇപ്പോൾ നമുക്ക് മനസ്സിലാകും  ' പ്രവാചകൻ ( ) യിൽ നിന്നും ഒരു ഹദീസ് വന്നാൽ പരിശോധിക്കാതെ സ്വീകരിക്കണം' എന്നത്

ഒറ്റനോട്ടത്തിൽ ശരിയാണെങ്കിലും ശരിയല്ല എന്നത് .

 സഹാബികൾ നബിയുടെ( )  പേരിൽ കളവ് പറയില്ല എന്നത് മുസ്ലിം സമുദായം അന്നേ മുതൽ വിശ്വസിക്കുന്നു .  അത് കൊണ്ട് തന്നെ സ്വഹാബി സ്വീകാര്യനാണോ അല്ലയോ എന്ന പരിശോധനയില്ല എന്നത് ഹദീസ് നിദാന ശാസ്ത്രത്തിൽ പ്രശസ്തസാമായ കാര്യമാണ് . എന്നാൽ അവർക്ക് താഴെ ഗ്രന്ഥകാരൻ വരെയുള്ള ആളുകളെ കൃത്യമായി പരിശോധിക്കുകയും അവരുടെ യോഗ്യത അയോഗ്യത അനുസരിച്ചു വിലയിരുത്തുകയും സനദിന്റെ ബലം മനസ്സിലാക്കുകയും ചെയ്തിട്ട് വേണം അതിന്റെ പരമ്പര ശക്തമാണ് എന്ന് മനസ്സിലാക്കാൻ . അത് കൂടാതെ അതിന്റെ 'മത്നിൽ ' ന്യുനതയുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട് . അതിൽ നബിയുടെ വാക്കുകൾക്കു പുറമെ റിപ്പോർട്ടറുടെ വാക്കുകളും ഉണ്ടാകാം ചിലപ്പോൾ റിപ്പോർട്ടർ  മനസിലാക്കിയ കാര്യങ്ങൾ കൂടി ഹദീസിന്റെ വാചകത്തിനൊപ്പം പറയുകയും അയാളിൽ നിന്ന് കേൾക്കുന്ന റിപ്പോർട്ടർ അത് നബിയുടെ വാക്കായി തെറ്റിദ്ധരിച്ചു ഹദീസിന്റെ വചനയായി നിവേദനം ചെയുകയും ചെയ്ത് പോരുന്നു  ഇതിനെ ഇദ്രാജ് എന്ന് വിളിക്കും . ഉദാഹരണത്തിന് ;

ബുഖാരിയും മുസ്ലിമും റിപോർട്ട് ചെയ്ത, നബി(സ്വ)ക്ക് ഹിറാ ഗുഹയിൽ വെച്ച് ആദ്യമായി വഹ്യ് ഉണ്ടായതിനെക്കുറിച്ച് ആഇശ() നിവേദനം ചെയ്യുന്ന ദീർഘമായ ഹദീസിൽ ...."അവിടുന്ന് ഹിറാ ഗുഹയിൽ ഏകാന്തനായി ഇരിക്കാറുണ്ടായിരുന്നു. അവിടെ അവിടുന്ന് 'യതഹന്നസു' ചെയ്യാറുണ്ടായിരുന്നു അതായത് ആരാധന നടത്തുക എണ്ണപ്പെട്ട രാത്രികളിൽ..."

(മുതഫക്കുൻ അലൈഹി )

ഹദീസിലെ "وهو التعبد" (അതായത് ആരാധന നടത്തുക) എന്ന വാചകം പ്രവാചകന്റേതോ ആഇശ()യുടേതോ അല്ല.'യതഹന്നസു' (يتحنث) എന്ന അറബി വാക്കിന്റെ അർത്ഥം സാധാരണക്കാർക്ക് മനസ്സിലാകാൻ വേണ്ടി ഇമാം സുഹ്രി സ്വന്തം നിലയ്ക്ക് നൽകിയ വിശദീകരണമാണിത്. ഇമാം സുഹ്രിയിൽ നിന്ന് ഹദീസ് കേട്ട പിൽക്കാല നിവേദകർ  വിശദീകരണവും ഹദീസിന്റെ യഥാർത്ഥ വാചകത്തിന്റെ ഭാഗമാണെന്ന് കരുതി ഒന്നിച്ച് നിവേദനം ചെയ്യുകയായിരുന്നു . ഇതാണ് ഇദ്രാജ് ഇത്തരത്തിലുള്ള ഹദീസിനെ മുദ്രാജ് എന്ന് വിളിക്കും .

ഇത്തരത്തിലുള്ള ധാരാളം കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട് . ആധുനിക കാലത്തെ പ്രമുഖ ഹദീസ് ഗവേഷകരായ ശൈഖ് അൽബാനി, ശൈഖ് ശുഐബ് അൽ-അർനാഊത്വ്, ശൈഖ് മുഖ്ബിൽ തുടങ്ങിയവരൊക്കെ ഇക്കാലത്ത് ജീവിച്ചിരുന്ന വലിയ പണ്ഡിതന്മാരാണ്. ഇവർ മുൻകാല ഗ്രന്ഥങ്ങളെ സമഗ്രമായി പുനഃപരിശോധിക്കുകയും, മുൻഗാമികൾ പൊതുവായി പറഞ്ഞ കാര്യങ്ങളെ കൂടുതൽ സൂക്ഷ്മമായി അപഗ്രഥിച്ച് പുതിയ നിഗമനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്.

 

ഇതുകൊണ്ട് ഹദീസുകളുടെ വിശ്വാസ്യത നഷ്ടപ്പെടുമോ?

ഇതിന്റെ ഉത്തരം "ഇല്ല" എന്ന് മാത്രമല്ല, ഇത് ഹദീസിന്റെ വിശ്വാസ്യത കൂട്ടുകയാണ് ചെയ്യുന്നത്. കാരണം:

ഒളിച്ചുവെക്കേണ്ട ഒരു പിഴവായിട്ടല്ല മുഹദ്ദിസുകൾ ഇതിനെ കണ്ടത്. മറിച്ച്, പ്രവാചകന്റെ വാക്കുകളിൽ ഒരു അണുമണിത്തൂക്കം പോലും മാറ്റം വരാതിരിക്കാൻ അവർ വികസിപ്പിച്ചെടുത്ത ശാസ്ത്രീയമായ ഒരു ഫിൽട്ടറിംഗ് പ്രക്രിയയാണിത്. ഹദീസിന്റെ പ്രധാന ആശയത്തെയോ ഇസ്‌ലാമിലെ നിയമങ്ങളെയോ ബാധിക്കാത്ത ഇത്തരം ചെറിയ 'ഇദ്‌രാജുകൾ' പോലും ഇത്ര കൃത്യമായി വേർതിരിച്ചെടുക്കാൻ സാധിക്കുന്നത് ഇസ്‌ലാമിക ഹദീസ് ശാസ്ത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ചുരുക്കത്തിൽ, ഹദീസ് ഗവേഷണം എന്നത് അവസാനിച്ച ഒരു പ്രക്രിയയല്ല. അത് ഇന്നും ലോകത്തെ വിവിധ ഇസ്‌ലാമിക് സർവ്വകലാശാലകളിൽ വലിയ തോതിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സജീവ ഗവേഷണ മേഖലയാണ്. അതെല്ലാം ഒരുകാലത്തു അവസാനിച്ച കാര്യങ്ങളല്ല ലോകാവസാനം വരെ നിലനിൽക്കുന്നതാണ് .

 

ഇമാം ഇബ്ൻ ഹജർ പറയുന്നു ; രണ്ടാം നൂറ്റാണ്ട് മുതൽ ഹദീസ് പണ്ഡിതന്മാർ അവരുടെ ഹദീസ് ഉദ്ധരിക്കുമ്പോൾ കൂടെ സനദും ഉദ്ധരിക്കും അതിലൂടെ അതിനെ കുറിച്ച് തങ്ങളുടെ മേലുള്ള ഉത്തരവാദിത്വം ഒഴിഞ്ഞു എന്നും അതിനെ കുറിച്ച് തങ്ങളോട് (അല്ലാഹുവിൻറെ അടുക്കൽ ) ചോദ്യം ഉണ്ടാകില്ല എന്നുമവർ വിശ്വസിച്ചു. (ലിസാനുൽ മീസാൻ 3 / 75 )

 

ഒരു ഹദീസ് അത് കേട്ടതുപോലെ, അതിന്റെ നിവേദക പരമ്പരയോടെ ഉദ്ധരിക്കുന്നതിലൂടെ ഹദീസിന്റെ കൃത്യതയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ബാധ്യത തങ്ങളിൽ നിന്ന് ഒഴിഞ്ഞതായി പണ്ഡിതന്മാർ കരുതി. കാരണം, കേൾക്കുന്നയാൾക്ക് സനദ് പരിശോധിച്ച് ഹദീസ് സ്വീകാര്യമാണോ അല്ലയോ എന്ന് സ്വയം തീരുമാനിക്കാനുള്ള വഴി അവർ തുറന്നിടുകയാണ് ചെയ്യുന്നത്. പ്രവാചകന്റെ (സ്വ) പേരിൽ വ്യാജമായി ഒന്നും കെട്ടിച്ചമച്ചു പറയാതിരിക്കാൻ മുൻകാല പണ്ഡിതന്മാർ അതീവ ജാഗ്രത പുലർത്തിയിരുന്നു. സനദ് വ്യക്തമാക്കുന്നതിലൂടെ, തങ്ങൾ മനഃപൂർവ്വം യാതൊന്നും കൂട്ടിച്ചേർത്തിട്ടില്ലെന്ന് അവർക്ക് ഉറപ്പിക്കാമായിരുന്നു. പരലോകത്ത് ഇതിനെക്കുറിച്ച് അല്ലാഹുവിന്റെ മുന്നിൽ മറുപടി പറയേണ്ടി വരില്ലെന്ന ബോധ്യം അവർക്കുണ്ടായിരുന്നു.

ഹദീസ് ശാസ്ത്രത്തിൽ ഇതിനെഅൽ ഇഹ്തിജാജ് ബി അസ്സനദ്' (സനദ് കൊണ്ട് ബാധ്യത ഒഴിവാക്കൽ) എന്നാണ് പറയുക .

ഇമാം നവവി തന്റെ ശർഹു സ്വഹീഹ് മുസ്ലിം  എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നത്:

മുൻകാല പണ്ഡിതന്മാർ പലപ്പോഴും ഹദീസുകളുടെ സനദുകൾ നീട്ടി എഴുതിയിരുന്നത് കേൾക്കുന്നവർക്ക് അതിന്റെ നിവേദകരുടെ അവസ്ഥ സ്വയം പരിശോധിച്ചറിയാൻ വേണ്ടിയാണ്. ഒരു മുഹദ്ദിസ് സനദ് നൽകുമ്പോൾ, "എനിക്ക് ലഭിച്ച വഴി ഇതാണ്, ഇതിന്റെ വിശ്വാസ്യത ഇനി നിങ്ങൾ പരിശോധിക്കുക" എന്നൊരു സന്ദേശമാണ് നൽകുന്നത്. ഇതിലൂടെ ഉദ്ധരിക്കുന്ന ആളുടെ മേലുള്ള വ്യക്തിപരമായ ഉത്തരവാദിത്തം ഇല്ലാതാകുന്നു.

 

ഇമാം അബൂ ശാമ തന്റെ അൽബാഇഥ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിഥ് എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:

"മുൻകാല പണ്ഡിതന്മാർ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ ദുർബലമായ ഹദീസുകൾ പോലും സനദോടെ ഉദ്ധരിച്ചിരുന്നു. കാരണം, സനദ് ഒപ്പമുള്ളപ്പോൾ അതിന്റെ കുറ്റം എന്താണെന്ന് വ്യക്തമാകും. സനദ് നൽകുന്നതിലൂടെ അവർ തങ്ങളുടെ ബാധ്യത പൂർത്തിയാക്കി എന്നാണ് അവർ കരുതിയത്."

 

ഇമാം ജലാലുദ്ദീൻ സുയൂത്വി തന്റെ പ്രസിദ്ധമായ തദ്രീബുർ റാവി  എന്ന ഗ്രന്ഥത്തിൽ ഇതേ കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്:

"ആരെങ്കിലും ഒരു ഹദീസ് അതിന്റെ സനദോടെ ഉദ്ധരിച്ചാൽ, തീർച്ചയായും അവൻ അതിന്റെ ഉത്തരവാദിത്തം ( സനദിലേക്ക്) തിരിച്ചുവിട്ടിരിക്കുന്നു; അതിന്റെ ബാധ്യതയിൽ നിന്ന് അവൻ ഒഴിഞ്ഞിരിക്കുന്നു."

قالُوا: ((هذا حديثٌ (٤) صحيحٌ)) فمعناهُ: أنَّهُ اتَّصَلَ سَندُهُ معَ سائرِ الأوصافِ المذكورةِ، وليسَ مِنْ شرطِهِ أنْ يكونَ مقطوعاً بهِ في نفس الأمرِ، إذْ منهُ ما ينفردُ بروايتهِ عدْلٌ واحدٌ، وليسَ مِنَ الأخبارِ التي أجمعَتِ (٥) الأمّةُ عَلَى تَلَقِّيها بالقبولِ. وكذلكَ إذا قالوا في حديثٍ: ((إنَّهُ غيرُ صحيحٍ)) فليسَ ذلكَ قطعاً بأنَّهُ كذبٌ في نفس الأمرِ، إذْ قدْ يكونُ صِدقاً في نفسِ الأمرِ، وإنَّما المرادُ بهِ: أنَّهُ لَمْ يصحَّ إسنادُهُ على الشرطِ المذكورِ (٦)، واللهُ أعلمُ.

പണ്ഡിതന്മാർ 'ഇതൊരു സ്വഹീഹായ ഹദീസാണ്' എന്ന് എപ്പോൾ പറഞ്ഞാലും, അതിന്റെ അർത്ഥം ഇതാണ്: അതിന്റെ  നിവേദക പരമ്പര  മുൻപ് പരാമർശിക്കപ്പെട്ട മറ്റ് നിബന്ധനകളോടൊപ്പം മുറിയാതെ വന്നിട്ടുണ്ട് (എന്ന് മാത്രമാണ് അതിനർത്ഥം). അത് പ്രവാചകൻ പറഞ്ഞതാണെന്ന് യാതൊരു സംശയവുമില്ലാതെ നൂറു ശതമാനം (100%) ഉറപ്പാണ് എന്നല്ല. അങ്ങനെ 100% ഉറപ്പുള്ളതാണെന്ന് തെളിയിക്കൽ ഒരു ഹദീസ് സ്വഹീഹാകാൻ നിർബന്ധവുമില്ല."ഒരു ഹദീസ് 'സ്വഹീഹ്' (ബലമുള്ളത്) ആകാൻ വേണ്ടി, അത് ഒരുപാട് ആളുകൾ ഒരേസമയം ഒന്നിച്ച് വന്ന് റിപോർട്ട് ചെയ്ത ഒന്നാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ഒരു വിശ്വസ്തനായ വ്യക്തി മാത്രം ഒറ്റയ്ക്ക് (തന്റെ ഗുരുവിൽ നിന്ന്) നിവേദനം ചെയ്ത ഹദീസാണെങ്കിൽ പോലും അതിനെ പണ്ഡിതന്മാർ 'സ്വഹീഹ്' ആയി സ്വീകരിക്കും. അതുപോലെ, ലോകത്തുള്ള എല്ലാ മുസ്ലിം പണ്ഡിതന്മാരും ഒരേപോലെ അംഗീകരിച്ച ഹദീസുകൾ മാത്രമേ സ്വഹീഹ് ആകുകയുള്ളൂ എന്നൊരു നിബന്ധനയും ഹദീസ് ശാസ്ത്രത്തിലില്ല. (മുഖദ്ദിമ 80 )

അതിനാൽ ഒരു ഹദീസ് ഗ്രന്ഥത്തിൽ ഒരു ഹദീസ് വരുകയും ഒരു മുഹദ്ദിസ് അത് സ്വഹീഹ് എന്ന് പറയുകയും ചെയ്തു എന്നത് കൊണ്ട് അതൊരു അവസാന വാക്കല്ല അതിലെ ന്യുനത മറ്റൊരാൾക്ക്  കണ്ടെത്താനാകും എന്നതാണ് വാസ്തവം . അത് കൊണ്ട് ഒരു ഹദീസ് കണ്ടാൽ അത് കണ്ണടച്ച് സ്വീകരിക്കണം എന്നത് അടിസ്ഥാന രഹിതമായ കാര്യമാണ് . ഇത്തരം വിഷയങ്ങൾ പൊതു സമൂഹത്തിൽ നിന്നും മറച്ചു വെക്കുകയും തങ്ങളുടെ പൗരോഹിത്യം നിലനിർത്തുകയുമാണ്   ഭൂരിപക്ഷം ചെയ്യുന്നത് .

(من أسند فقد أحلك) അതായത്, "ആരൊരുവൻ സനദ് ഉദ്ധരിച്ചുവോ, അവൻ (അതിന്റെ ഗുണദോഷങ്ങളെ വിലയിരുത്താനുള്ള ചുമതല) വായനക്കാരനിലേക്ക് കൈമാറിക്കഴിഞ്ഞു."

അത് കൊണ്ട് ഇമാമു ഹദീസ് ഗ്രന്ഥത്തിൽ ഉണ്ടാരിച്ചല്ലോ ? ഇമാമിന് അതിന്റെ ദുര്ബലത അറിയില്ലേ എന്ന തരത്തിലുള്ള യുക്തി ചോദ്യവുമായി നടക്കുന്നവർ തികച്ചും ബുദ്ധിയില്ലാത്തവരാണ് . അത്തരം കുതർക്കം നടത്തിയത് കൊണ്ട് നിദാന ശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളെ അവഗണിക്കാനാകില്ല .

അത്തഹിയ്യാത്തിൽ വിരൽ ചൂണ്ടൽ

 

 



 

عَنْ سَعْدِ بْنِ أَبِي وَقَّاصٍ قَالَ: مَرَّ عَلَيَّ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا أَدْعُو بِأُصْبُعَيَّ، فَقَالَ: "أَحِّدْ أَحِّدْ"، وَأَشَارَ بِالسَّبَّابَةِ.

സഅദ് ബിൻ അബീ വഖാസ് () നിവേദനം ചെയ്യുന്നു:

"ഞാൻ എന്റെ രണ്ട് വിരലുകൾ കൊണ്ട് (അല്ലാഹുവോട്) പ്രാർത്ഥിച്ചു കൊണ്ടിരിക്കെ നബി() എന്റെ അരികിലൂടെ നടന്നുപോയി. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഒന്ന് ചൂണ്ടൂ, ഒന്ന് ചൂണ്ടൂ' (അല്ലാഹു ഏകനാണെന്ന് സൂചിപ്പിക്കുക). എന്നിട്ട് അദ്ദേഹം തന്റെ ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു."

(നസാഈ: 1272, അബൂദാവൂദ്: 1499 )

 

عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا: «أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا قَعَدَ لِلتَّشَهُّدِ وَضَعَ يَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى، وَوَضَعَ يَدَهُ الْيُمْنَى عَلَى رُكْبَتِهِ الْيُمْنَى، وَعَقَدَ ثَلَاثَةً وَخَمْسِينَ، وَأَشَارَ بِالسَّبَّابَةِ» (رواه مسلم)

ഇബ്നു ഉമർ () വിൽ നിന്ന് നിവേദനം: "അല്ലാഹുവിന്റെ റസൂൽതശഹ്ഹുദിനായി ഇരുന്നാൽ തന്റെ ഇടതുകൈ ഇടതുകാൽ മുട്ടിലും വലതുകൈ വലതുകാൽ മുട്ടിലും വെക്കുമായിരുന്നു. (വിരലുകൾ മടക്കി) 'അൻപത്തിമൂന്ന്' എന്ന രൂപത്തിൽ പിടിക്കുകയും ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്യുമായിരുന്നു.

പഴയകാലത്ത് അറബികൾ കൈവിരലുകൾ മടക്കി സംഖ്യകൾ സൂചിപ്പിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു അതാണ് 'ഹിസാബുൽ അഖ്ദ്'.

 ഇതുപ്രകാരം 53 എന്ന സംഖ്യ കാണിക്കുന്നത് , ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ ഉള്ളിലേക്ക് മടക്കിപ്പിടിക്കുക.

തള്ളവിരലിന്റെ അറ്റം നടുവിരലിന്റെ ചുവട്ടിൽ മുട്ടിച്ചു വെക്കുക അപ്പോൾ ചൂണ്ടുവിരൽ മാത്രം നീന്നു നിൽക്കും ഇങ്ങനെയാണ് .

 

عَنِ ابْنِ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا جَلَسَ فِي الصَّلاَةِ وَضَعَ يَدَيْهِ عَلَى رُكْبَتَيْهِ وَرَفَعَ إِصْبَعَهُ الْيُمْنَى الَّتِي تَلِي الإِبْهَامَ فَدَعَا بِهَا وَيَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى بَاسِطُهَا عَلَيْهَا

ഇബ്നു ഉമർ () വിൽ നിന്ന് നിവേദനം: നബിനിസ്കാരത്തിൽ ഇരുന്നാൽ രണ്ട് കൈകളും മുട്ടുകളിൽ വെക്കും. തള്ളവിരലിനോട് ചേർന്നുള്ള വലതു വിരൽ (ചൂണ്ടുവിരൽ) ഉയർത്തുകയും അതുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യും. ഇടതുകൈ ഇടതുകാൽ മുട്ടിന്മേൽ വിടർത്തി വെക്കുകയും ചെയ്യും.( മുസ്ലിം 580 )

مَالِكُ بْنُ نُمَيْرٍ الْخُزَاعِيُّ، مِنْ أَهْلِ الْبَصْرَةِ أَنَّ أَبَاهُ، حَدَّثَهُ أَنَّهُ، رَأَى رَسُولَ اللَّهِ صلى الله عليه وسلم قَاعِدًا فِي الصَّلاَةِ وَاضِعًا ذِرَاعَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى رَافِعًا أُصْبُعَهُ السَّبَّابَةَ قَدْ أَحْنَاهَا شَيْئًا وَهُوَ يَدْعُو

നമിരിയ്യുൽ ഖുസാഈ () പറഞ്ഞു:

"അല്ലാഹുവിന്റെ റസൂൽ () നിസ്കാരത്തിൽ തന്റെ വലതു കൈ വലതു തുടയിൽ വെച്ച് വിരൽ ഉയർത്തിപ്പിടിക്കുന്നത് ഞാൻ കണ്ടു. അത് അല്പം ചരിച്ച നിലയിലായിരുന്നു." (സുനൻ നസാഈ: 1275, അബൂദാവൂദ്: 991)

 

ഹദീസിൽ 'ചെറുതായി ചരിച്ചു പിടിക്കുക'  എന്നൊരു പരാമർശമുണ്ട്. വിരൽ നേരെ മുകളിലേക്കല്ല, മറിച്ച് ഖിബ്‌ലയുടെ ഭാഗത്തേക്ക് വെക്കേണ്ടതെന്ന് ഇതിൽ നിന്ന് ചില പണ്ഡിതന്മാർ വിശദീകരിക്കുന്നു.

عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَعَدَ فِي التَّشَهُّدِ وَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى وَأَشَارَ بِالسَّبَّابَةِ لاَ يُجَاوِزُ بَصَرُهُ إِشَارَتَهُ ‏.‏

ആമിർ ബിൻ അബ്ദില്ലാഹി ബിൻ അസ്സുബൈർ() തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു ;

"അല്ലാഹുവിന്റെ റസൂൽ () അത്തഹിയ്യാത്തിലിരുന്നപ്പോൾ തന്റെ ഇടതുകൈ ഇടത് തുടയിൽ വെച്ചു. അദ്ദേഹം തന്റെ ചൂണ്ടുവിരൽ  കൊണ്ട് ഇശാറത്ത് (സൂചന) നൽകി. അദ്ദേഹത്തിന്റെ കാഴ്ചയാകട്ടെ, താൻ ഇശാറത്ത് ചെയ്യുന്ന വിരലിന് അപ്പുറത്തേക്ക് പോയിരുന്നതുമില്ല."

(നസാഈ 1275)

നബി()യുടെ വാക്കുകളിലോ പ്രവർത്തികളിലോ ഇന്ന വാക്ക് ഉച്ചരിക്കുമ്പോൾ വിരൽ ഉയർത്തണം, ഇന്ന വാക്ക് ഉച്ചരിക്കുമ്പോൾ താഴ്ത്തണം എന്ന് അക്കമിട്ട് പഠിപ്പിക്കുന്ന ഒരു ഹദീസും നിലവിലില്ല.

ശഹാദത്ത് കലിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം 'ലാ ഇലാഹ ഇല്ലല്ലാഹ്' ആണല്ലോ. അതുകൊണ്ട് വാചകം പറയുമ്പോൾ തന്നെയായിരിക്കും നബി() വിരൽ ഉയർത്തിയിട്ടുണ്ടാവുക എന്ന് പണ്ഡിതന്മാർ അനുമാനിച്ചു.ലാ ഇലാഹ' എന്ന് പറയുമ്പോൾ ഉയർത്തുക, 'ഇല്ലല്ലാഹ്' എന്ന് പറയുമ്പോൾ താഴ്ത്തുക എന്നതൊക്കെ പിന്നീട് വന്ന കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങളാണ്.അത് ഹദീസുകളിൽ വന്നതല്ല .

മാത്രവുമല്ല ഇബ്ൻ ഉമർ () വിന്റെ ഹദീസിൽ അത്തഹിയ്യാത്തിൽ ഇരിക്കുമ്പോൾ ആണ് നബി ( ) വിരൽ ചൂണ്ടിയത് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ അത് എപ്പോൾ ഉയർത്തണം താഴ്ത്തണം എന്നൊക്കെ ഗവേഷണം ചെയ്യണ്ട കാര്യവുമില്ല .

കൂടാതെ ചില റിപ്പോർട്ടുകൾ അടിസ്‌ഥാമാക്കി പലരും വിരൽ ചൂണ്ടലിനു ഒരു ആശയത്തിന്റെ പിൻബലം കൊടുക്കാൻ നോക്കുന്നുണ്ട് എന്നാൽ അവയൊന്നും അത്ര പ്രബലമായ റിപ്പോർട്ടുകളല്ല .

عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "لَهُوَ أَشَدُّ عَلَى الشَّيْطَانِ مِنَ الْحَدِيدِ"

അബ്ദുല്ലാഹിബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "തീർച്ചയായും ഇത് (ചൂണ്ടുവിരൽ) പിശാചിന് ഇരുമ്പിനേക്കാൾ കഠിനമാണ്."

(മുസ്നദ് അഹ്മദ്: 6009).

ഈ റിപ്പോർട്ടിന്റെ റാവിയായ  കസീർ ബിൻ സെയ്ദ്- ദുർബലനാണു

[تهذيب التهذيب (3/ 458)]

മറ്റൊരു റിപ്പോർട്ട് ;

عن ابن عمر : أن النبي - صلى الله عليه وسلم - قال : تحريك الإصبع في الصلاة مذعرة للشيطان

ഇബ്‌നു ഉമര്‍() പറയുന്നു: നബി() പറഞ്ഞു: നമസ്‌കാരത്തി  ല്‍വിരല്‍ ചലിപ്പിക്കല്‍ ശൈത്താനെ ആട്ടിയോടിക്കലാണ് (ബൈഹഖി2712 ).

ഇമാം ബൈഹഖി തന്നെ ഹദീസ് ഉദ്ധരിച്ച ശേഷം പറയുന്നു ഇതിലെ വാഖിദി അസ്വീകാര്യനാണെന്നു .

وذكره البخاري ، فقال : سكتوا عنه

وقال مسلم وغيره : متروك الحديث .

وقال النسائي : ليس بثقة

أحمد بن زهير ، عن ابن معين قال : ليس الواقدي بشيء

الدولابي : حدثنا معاوية بن صالح ، قال لي أحمد بن حنبل : الواقدي كذاب

 

ഇമാം ബുഖാരി പറഞ്ഞു  :  ഇദ്ദേഹത്തിന്റെ ഹദീസുകള്‍ ഉപേക്ഷിക്കണം

ഇമാം മുസ്ലിം ,മറ്റുള്ളവരും പറഞ്ഞു :ഇദ്ദേഹത്തിന്റെ ഹദീസ് നിഷിദ്ധമാണ്

ഇമാം നസാഈ പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനല്ല

ഇബ്‌നുമഈന്‍() പറയുന്നു: ഇദ്ദേഹം യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല

അഹ്മദുബ്‌നു ഹന്‍ബ() പറയുന്നു: ഇദ്ദേഹം കളവ് പറയുന്നവനാണ്.

[സിയാർ ദഹബി]

അതിനാൽ ഇത്തരം റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി വിരൽ ചൂണ്ടുന്നത് പിശാചിനെ ആട്ടി ഓടിക്കാനാണ് എന്നൊക്കെ പറയൽ ശരിയല്ല മാത്രവുമല്ല നബി വചനത്തിൽ നിന്ന് അത് അല്ലാഹുവിന്റെ ഏകത്വത്തെ സൂചിപ്പിക്കുന്നതാണ് എന്ന് ആദ്യം പറഞ്ഞിരുന്നു .

                            ഈ വിഷയത്തിൽ ചർച്ച ചെയ്യെണ്ടമറ്റൊരു  വിഷയം വിരൽ ചുണ്ടുന്നതിന് പകരം ഇളക്കികൊണ്ടിരുന്നതിനെപ്പറ്റിയാണ് .

വാഇൽ ബിൻ ഹുജ്റ് () നിവേദനം ചെയ്യുന്നു:

"അല്ലാഹുവിന്റെ റസൂൽ () എങ്ങനെയാണ് നിസ്കരിക്കുന്നത് എന്ന് ഞാൻ നോക്കുമെന്ന് ഞാൻ (മനസ്സിൽ) പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തെ നോക്കി. അദ്ദേഹം (ഇപ്രകാരം) വിവരിച്ചു: പിന്നീട് അദ്ദേഹം ഇരുന്നു, തന്റെ ഇടതുകാൽ വിരിക്കുകയും (അതിൻമേൽ ഇരിക്കുകയും ചെയ്തു), ഇടതു കൈപ്പത്തി ഇടതു തുടയുടെയും മുട്ടിന്റെയും മേൽ വെച്ചു. തന്റെ വലതു കൈമുട്ടിന്റെ അറ്റം വലതു തുടയുടെ മേൽ വെച്ചു. ശേഷം തന്റെ വിരലുകളിൽ രണ്ടെണ്ണം മടക്കിപ്പിടിക്കുകയും (തള്ളവിരലും നടുവിരലും ചേർത്ത്) ഒരു വലയം (വൃത്തം) ഉണ്ടാക്കുകയും ചെയ്തു. പിന്നീട് തന്റെ (ചൂണ്ടു) വിരൽ ഉയർത്തുകയും, അദ്ദേഹം അത് ചലിപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് ഞാൻ കാണുകയും ചെയ്തു."

 [ നസാഈ 1268 ,സ്വഹീഹ് ഇബ്ൻ ഖുസൈമ 714 ]

അഹമ്മദ് , ത്വബ്റാനി , ദാരിമി , ബൈഹഖി മുതലായവർ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എല്ലാവരും  ആസിം ഇബ്ൻ കുലൈബ് തന്റെ പിതാവ് കുലൈബ് ഇബ്ൻ ഷിഹാബിൽ നിന്നുമാണ് ഉദ്ധരിക്കുന്നത് .

ആസിം ബിൻ കുലൈബിൽ നിന്ന് ഈ ഹദീസ് റിപ്പോർട്ട് ചെയ്ത പത്തോളം ശിഷ്യന്മാർ (സുഫ്യാൻ സൗരി, ശുഅ്ബ തുടങ്ങിയ വമ്പന്മാർ) "വിരൽ ചൂണ്ടി" എന്ന് മാത്രമാണ് പറഞ്ഞത്.എന്നാൽ സാഇദ ബിൻ ഖുദാമ മാത്രം "ചലിപ്പിച്ചു" (يُحَرِّكُهَا) എന്ന വാക്ക് അധികമായി പറഞ്ഞു.

ഈ പരമ്പരയിലൂടെ വന്ന "ചലിപ്പിച്ചു" എന്ന വാക്ക് 'ശാദ്' അഥവാ വിശ്വസ്തനായ ഒരാൾ തന്നേക്കാൾ പ്രബലരായവർക്ക് വിരുദ്ധമായി റിപ്പോർട്ട് ചെയ്ത ഒന്നായി കണക്കാക്കപ്പെടുന്നു. ഇതാണ് ഈ നിവേദനത്തിലെ സാങ്കേതികമായ പ്രധാന പോരായ്മ

ചില പണ്ഡിതന്മാരും ഇത് സൂചിപ്പിച്ചിട്ടുണ്ട് ;

 

 

ഇമാം ശാഫിഈ () പറഞ്ഞു:

"وَيُشِيرُ بِالْمُسَبِّحَةِ، وَلَا يُحَرِّكُهَا، وَيَكُونُ نَظَرُهُ إلَيْهَا" (ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിക്കണം, അത് ചലിപ്പിക്കരുത്, നോട്ടം വിരലിലേക്ക് ആയിരിക്കണം.)

(അൽ ഉമ്മ് 1/161)

فيحتمل أن يكون المراد بالتحريك الإشارة بها ، لا تكرير تحريكها ، فيكون موافقا لرواية ابن الزبي
ഹദീസ് ഉദ്ധരിച്ചിട്ട് ഇമാം ബൈഹഖി പറയുന്നത് : ഇളക്കി ഇന്ന് പറഞ്ഞത്  വാസ്തവത്തിൽ അർത്ഥത്തിലായിരിക്കില്ല ചൂണ്ടി എന്നായിരിക്കും  ഇളക്കിക്കൊണ്ടിരിക്കുക എന്നായിരിക്കില്ല  കാരണം നബി[ ] നമസ്ക്കരിക്കുമ്പോൾ വിരൽ ചൂണ്ടുമായിരുന്നു അത് ഇളക്കാരില്ലായിരുന്നു ഇബ്ൻ സുബൈറിൽ നിന്നും  സ്വീകാര്യമായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് അതിനോട് യോജിക്കാൻ പ്രസ്‌തുത അർത്ഥം കൽപ്പിക്കേണ്ടിയിരിക്കുന്നു "
ബൈഹഖി 2711/ باب من روى أنه أشار بها ولم يحركها]

هَلْ يُحَرِّكُهَا عِنْدَ الرَّفْعِ بِالْإِشَارَةِ؟ فِيهِ وَجْهَانِ: (أَصَحُّهُمَا) لَا يُحَرِّكُهَا، وَبِهذا قَطَعَ الْجُمْهُورُ

ഇമാം നവവി () പറയുന്നു ; വിരൽ ഉയർത്തുമ്പോൾ അത് ചലിപ്പിക്കേണ്ടതുണ്ടോ? അതിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. അതിൽ ഏറ്റവും ശരിയായ (അസ്വഹ്ഹ്) അഭിപ്രായം: അത് ചലിപ്പിക്കേണ്ടതില്ല എന്നതാണ്. ഭൂരിഭാഗം പണ്ഡിതന്മാരും (ജുംഹൂർ) ഇതാണ് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്

(അൽ മജ്മൂഅ് ശറഹ് മുഹദ്ദബ് )


ഇബ്ൻ ഹജർ തൽഖീസിലും ഇമാം ബൈഹഖിയുടെ വാക്കുദ്ധരിക്കുന്നു .
وقال البيهقي : يحتمل أن  يكون مراده بالتحريك الإشارة بها لا تكرير تحريكها حتى لا يعارض .

[തൽഖീസ് 402]

            ചുരുക്കിപ്പറഞ്ഞാൽ തശ്ശഹുദിൽ വിരൽ ചൂണ്ടുകയാണ് വേണ്ടത് അല്ലാതെ വിരൽ ഇളക്കികൊണ്ടിരിക്കുകയല്ല .

 

.