അന്ധവിശ്വാസം - ജിന്ന്

 


*നമ്മുടെ നാട്ടിലുള്ള പലരും പിശാച് ബാധയെയും, പൈശാചിക ഉപദ്രവങ്ങളെയും വസ്വാസില്‍ ഒതുക്കി നിര്‍ത്താനും, അതിനപ്പുറത്തുള്ള ഉപദ്രവങ്ങള്‍ പിശാചിന് സാധിക്കില്ലെന്നോ, മുവഹ്ഹിദിനെ പിശാച് ഉപദ്രവിക്കുകയില്ലെന്നോ ഉള്ള പ്രചാരണങ്ങള്‍ നടത്താന്‍ വ്യാപകമായി പരിശ്രമിച്ചിട്ടുണ്ട്.പിഴച്ച കക്ഷികളില്‍ പെട്ട മുഅ്തസലികളും അവരുടെ നേതാക്കന്മാരായ അലി അല്‍-ജുബ്ബാഈ, റാസി, സമഖ്ഷരി പോലുള്ളവരും, റാഫിദികളില്‍ പെട്ട ചില കക്ഷികളുമാണ് യഥാര്‍ഥത്തില്‍ ഈ വിശ്വാസത്തെ നിഷേധിച്ചവരായുള്ളൂ* (അഹ്കാമുറുഖാ വത്തമാഇം:113, ബുര്‍ഹാനുശ്ശര്‍ഇ ഫീ ഇഥ്ബാതില്‍ മസ്സിവസ്സര്‍അ്:8)

ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ  ബുക്കിലെ പരാമർശം കടമെടുത്തു നവ യാഥാസ്ഥികർ വിമർശിക്കുന്നത് വിശുദ്ധഖുർആനിനെയാണ് . കൂടാതെ ഇമാം റാസിയെ പിഴച്ച കക്ഷികളിൽ എണ്ണിപ്പറയുകയും ചെയ്യുന്നു . അല്ലാഹുവിൻറെ പാശം കൈവിട്ടാൽ ഒരു ഗതിയില്ലാത്തവരായിത്തീരും . വർത്തമാന കല സംഭവങ്ങൾ അതൊക്കെയാണ് ചൂണ്ടിക്കാണിക്കുന്നത് . മുസ്ലിംകളിലെ അന്ധവിശ്വാസങ്ങളെയും , അനാചാരങ്ങളെയും ഖുർആൻ കൊണ്ടും സുന്നത് കൊണ്ടും തടയുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനത്തിൻറെ പിന്മുറക്കാർ തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും ബഹുദൂരം അകന്നു പോയിരിക്കുന്നു . അടിസ്ഥാന വിശ്വാസങ്ങളിൽ പോലും ഭിന്നിപ്പായി ചിന്ന ഭിന്നമായിരിക്കുന്നു .

ജിന്ന് ,ഒടിയൻ , മറുത , പുള്ള് , സിഹ്ർ , കണ്ണേർ . നാവേറ് തുടങ്ങിയ ശിർക്ക് കടന്നുവരുന്ന അന്ധവിശ്വാസങ്ങളെ വെള്ളപൂശുന്ന നിലയിലേക്ക് അധഃപതിക്കുകയും പൗരോഹിത്യത്തിൻറെ  ചിഹ്നമായ പണ്ഡിതപൂജയും , തക്ലീദും  വേര് പിടിക്കുകയും ചെയ്തിരിക്കുന്നു, അദൃശ്യ സൃഷ്ടികളായ ജിന്ന് ,മലക്ക് എന്നിവയെ കുറിച്ച് പല വികല വിശ്വാസങ്ങളിലേക്കും നവോഥാന പ്രസ്ഥാനം പോയി എന്നത് ലജ്‌ജാവഹമായ കാര്യമാണ് . ഈ വികല വിശ്വാസങ്ങൾ മൂലം അടിസ്ഥാന വിശ്വാസങ്ങളിൽ പോലും പിഴവ് സംഭവിച്ചു എന്നതാണ് വാസ്തവം .  ഹദീസുകളെ സ്വീകരിക്കുന്ന വിഷയത്തിൽ പുതിയ ചിന്താധാര ഉടലെടുത്തതാണ്‌ ഈ മാറ്റങ്ങൾകൊക്കെയുള്ള ഒരു   കാരണം.  സംഘടനാ പരമായ കാരണങ്ങളാണ് മൂലകാരണം . അതിനെ മറക്കാൻ വേണ്ടി ആസൂത്രണം ചെയ്തതാണ് ഈ പുതിയ മന്ഹജ് . സ്വഹീഹായ ഹദീസുകൾ സ്വീകരിക്കാനുള്ള സലഫുകളുടെ മാതൃകകളെ ഒഴിവാക്കുകയും പകരം ഖലഫുകളായ പണ്ഡിതന്മാരുടെ മന്ഹജ് സ്വീകരിക്കുകയും ചെയ്തു . ഈ വിഷയങ്ങളിൽ അണികളെ സാക്രിയമാകുകയും സംഘടനാതലത്തിൽ നടക്കുന്ന അപചയങ്ങളെ മറക്കുകയും ചെയ്തു . ഇന്ന് മുജാഹിദ് വിഭാഗങ്ങൾ തമ്മിൽ തൗഹീദിൽ പോലും ഒരു ഏകീകരണമില്ല . എന്താണ് ശിർക്ക് എന്ന് പോലും ഏകീകരണമില്ല . നവോഥാന പ്രസ്ഥാനം മുന്നോട്ട് വെച്ച തൗഹീദ് മനസ്സിലാക്കാൻ അബ്ദുൽ ഖാദർ മൗലവി രചിച്ച ഈ ഗ്രന്ഥം വായിച്ചാൽ മതി .

"എല്ലാ പ്രാർത്ഥനകളും എല്ലാ നേർച്ചകളും എല്ലാ ബലികളും എല്ലാ സഹായർത്ഥനകളും എന്ന് വേണ്ട എല്ലാ ആരാധനകളും അവർ അല്ലാഹുവിന്നായി മാത്രം ചെയ്യുന്നതിനാകുന്നു വിശുദ്ധ നബി അവരോട് പൊരുതിയത് എന്ന് നിനക്ക് ബോധ്യപ്പെട്ടല്ലോ. അല്ലാഹുവിന്ന് ഭരണാധികർത്തൃത്വത്തിലുള്ള ഏകത്വത്തെ കുറിച്ച് വിശ്വസിച്ചിരുന്നത് കൊണ്ട് മാത്രം അവർക്ക് ഇസ്ലാമിൽ പ്രവേശനം ലഭിച്ചില്ലെന്നും ഔലിയാക്കൾ, നബിമാർ, മലക്കുകൾ ഇവരുടെ ശുപാർശയെയും അത് വഴി തങ്ങൾക്ക് ഉണ്ടാകുമെന്ന് കരുതിയ ദൈവ സാമിപ്യത്തെയും കുറിച്ചുള്ള അവരുടെ വിശ്വാസത്തെയാണ് നബി (സ )എതിർത്തതെന്നും നീ മനസ്സിലാക്കിയാൽ ദൈവദൂതന്മാർ ജനങ്ങളോട് ആവശ്യപ്പെട്ടതും ബഹുദൈവ ആരാധകൻമാർ  നിരസിച്ചതുമായ തൗഹീദ് ഇന്നതാണെന്ന് നിനക്ക് ഗ്രഹിക്കാൻ കഴിയും. ഈ ഏകത്വമാകുന്നു ലാ ഇലാഹ ഇല്ലാല്ലാഹ് എന്നതിൽ അന്തർ ഭവിച്ചിരിക്കുന്നത്. എന്നാൽ മേൽ പറഞ്ഞ ആരാധനകൾ ആർക്കായി ചെയ്യുന്നുവോ അത് മലക്കായിരിക്കട്ടെ നബി ആയിരിക്കട്ടെ വലിയ്യോ ഖബറോ ജിന്നോ ആയിരിക്കട്ടെ അതിനായിരുന്നു അവർ  ഇലാഹ് എന്ന് പറഞ്ഞത്. ഇലാഹ് എന്നത് കൊണ്ട് സൃഷ്ടാവ്, സംരക്ഷകൻ നിയന്താവ് എന്നിവയെ അവർ ഉദ്ദേശിച്ചിരുന്നില്ല.ഈ ഗുണങ്ങളെല്ലാം ഏകനായ അല്ലാഹുവിനുള്ളതാണ് എന്ന് അവരും അറിഞ്ഞിരുന്നു".

(അത്തൗഹീദ് )

അല്ലാഹു നൽകിയ കഴിവ് കൊണ്ട് സഹായിക്കും എന്ന് പറഞ്ഞു ഔലിയാക്കളെയോ , അമ്പിയാക്കളെയോ , മലക്കുകളെയോ , ജിന്നുകളെയോ സഹായത്തിന് വിളിച്ചാൽ അത് ശിർക്കാണെന്നും , അവർക്ക് സഹായം ചെയ്യാനുള്ള കെല്പില്ല എന്നുമാണ് നവോഥാന പ്രസ്ഥാനം പഠിപ്പിച്ചത് എന്ന് വ്യക്തമായി . ഖലഫുകളായ ചില പണ്ഡിതന്മാരുടെ അബദ്ധ ആശയങ്ങൾ , വീക്ഷണങ്ങൾക്ക് വ്യാപകമായ പ്രചാരം നേടുകയും അങ്ങനെ ജിന്ന് ബാധ , സിഹ്‌ർ തുടങ്ങി നിരർത്ഥകമായ പല വിശ്വാസങ്ങൾ  മുസ്ലിംകളിൽ വ്യാപിക്കുകയും  ചെയ്തു . അതിന് അവർ ദുർബലമായ ഹദീസുകൾ തെളിവായി നിരത്തുകയും ചെയ്തു. അവയിൽ ചിലത് പരിശോധിക്കാം;. 

ثنا محمد بن مرزوق ، ثنا  مسلم بن إبراهيم ، ثنا صدقة ، يعني ابن موسى ، ثنا فرقد وهو السبخي ، عن سعيد بن جبير ، عن ابن عباس قالكان النبي صلى الله عليه وسلم بمكة ، فجاءت امرأة من الأنصار فقالت : يا رسول الله ، إن هذا الخبيث قد غلبني . فقال لها : " إن تصبري على ما أنت عليه تجيئي يوم القيامة ليس عليك ذنوب ولا حساب " . قالت : والذي بعثك بالحق لأصبرن حتى ألقى الله . قالت : إني أخاف الخبيث أن يجردني . فدعا لها ، فكانت إذا خشيت أن يأتيها تأتي أستار الكعبة فتعلق بها وتقول له : اخسأ . فيذهب عنهاقال البزار : لا نعلمه يروى بهذا اللفظ إلا من هذا الوجه

 

നബി [സ ] മക്കയിലായിരുന്നു അന്നേരം അൻസാരികളിൽപെട്ട ഒരു സ്ത്രീ വന്നു നബി[സ ]യോട് പറഞ്ഞു ; അല്ലയോ നബിയെ തീർച്ചയായും ഈ വൃത്തികെട്ടവൻ (പിശാച് ) എന്നെ പരാജയപ്പെടുത്തി . അപ്പോൾ നബി പറഞ്ഞു നീ ക്ഷമിക്കുകയാണെങ്കിൽ നിനക്കു പരലോകത്തു കുറ്റവും വിചാരണയും ഇല്ലാത്തവളായി വരും . അവൾ പറഞ്ഞു അല്ലാഹുവിൽ തന്നെയാണേ സത്യം ഞാൻ ക്ഷമിക്കുക തന്നെചെയ്യും എൻറെ മരണം വരെയും  പക്ഷെ എന്നെ നഗ്‌നയാകുന്ന ആ വൃത്തികെട്ടവനെ ഞാൻ ഭയപ്പെടുന്നു . അപ്പോൾ നബി [സ] അവൾക്കുവേണ്ടി പ്രാർത്ഥിച്ചു . അതിന് ശേഷം പിശാച് സമീപിക്കുമെന്ന് ഭയപ്പെടുന്ന വേളയിൽ അവൾ കഅബയിലെ കില്ലക്ക് അടുത്തു ചെല്ലും എന്നിട്ട് അതിൽ പിടിച്ചു തൂങ്ങും എന്നിട്ടതിനോട് അവൾ അകന്നു പോ എന്ന് പറയും "

(ബസ്സാർ 5073 , ബിദായ വനിഹായ 9/ 63 )

ഈ ഹദീസിൻറെ സനദിൽ ഫർക്കദ് ഇബ്ൻ യഅകൂബ് സബഖി എന്ന റാവിയുണ്ട് അയാൾ ദുർബലനാണ്

وقال بن شاهين قال أحمد ليس بثقة قال النسائي ليس بثقة وقال يعقوب بن شيبة رجل صالح ضعيف الحديث وقال أبو حاتم ليس بقوي في الحديث وقال بن سعد وكان ضعيفا منكر الحديث فرقد أبو يعقوب السبخي عن سعيد بن جبير في حديثه مناكير قال يحيى القطان

ഇമാം ഇബ്ൻ ശാഹീൻ പറഞ്ഞു ; ഇമാം അഹമ്മദ് പറഞ്ഞത് ഇയാൾ വിശ്വസ്തനല്ല  എന്നാണ് , ഇമാം നസാഈ പറഞ്ഞു ;ഇയാൾ വിശ്വസ്തനല്ല , ഇമാം യഅകൂബ് ഇബ്ൻ ശൈബ പറഞ്ഞു ;സ്വാലിഹാണ് പക്ഷെ ഇയാളുടെ ഹദീസ് ദുർബലമാണ് ഇമാം അബൂഹാതിം പറഞ്ഞു ;ഹദീസിൽ ഇയാൾ പ്രബലനല്ല ഇമാം ഇബ്ൻ സഅദ്പറഞ്ഞു; ദുർബലനും വർജ്ജിക്കപ്പെടേണ്ടവനുമാണ് ഇമാം യഹിയ്യ ഇബ്ൻ ഖത്താൻ പറഞ്ഞു ;സഈദ് ഇബ്ൻ ജുബൈറിൽ നിന്നുള്ള ഇയാളുടെ റിപോർട്ട് വർജ്ജിക്കണം . (തഹ്ദീബ് തഹ്ദീബ് 8/ 7487 , താരീഖുൽ ബുഖാരി 7/ 9930 )

مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ الأَنْصَارِيُّ، حَدَّثَنِي عُيَيْنَةُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبِي، عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَقَالَ ‏"‏ ابْنُ أَبِي الْعَاصِ ‏"‏ ‏.‏ قُلْتُ نَعَمْ يَا رَسُولَ اللَّهِ ‏.‏ قَالَ ‏"‏ مَا جَاءَ بِكَ ‏"‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ عَرَضَ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي ‏.‏ قَالَ ‏"‏ ذَاكَ الشَّيْطَانُ ادْنُهْ ‏"‏ ‏.‏ فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَىَّ ‏.‏ قَالَ فَضَرَبَ صَدْرِي بِيَدِهِ وَتَفَلَ فِي فَمِي وَقَالَ ‏"‏ اخْرُجْ عَدُوَّ اللَّهِ ‏"‏ ‏.‏ فَفَعَلَ ذَلِكَ ثَلاَثَ مَرَّاتٍ ثُمَّ قَالَ ‏"‏ الْحَقْ بِعَمَلِكَ ‏"‏ ‏.‏ قَالَ فَقَالَ عُثْمَانُ فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ ‏

ഉസ്മാൻ ഇബ്ൻ അബുൽ ആസിൽ നിന്നും നിവേദനം : നബി [സ ] എന്നെ താ ഇഫിലെ ഗവർണ്ണർ  ആയിട്ട്  നിയോഗിച്ച കാലത്ത്  എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ നിരന്തരം വന്നുകൊണ്ടിരുന്നു . അവസാനം ഞാൻ നബി[സ ] യെ കാണാൻ പുറപ്പെട്ടു . അപ്പോൾ നബി [സ ] ചോദിച്ചു നീ എന്തിനാണ് ഇങ്ങോട്ട് വന്നത് ? ഞാൻ പറഞ്ഞു ; എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നു . ഞാനെന്ത ചെയ്യുന്നതെന്ന്  എനിക്ക് ഓർമ്മ വരുന്നില്ല . നബി[സ ]  പറഞ്ഞു അത് പിശാചാണ്  ഇങ്ങോട്ട് വരൂ . പിന്നെ ഞാൻ നബി[സ ] യോട് ചേർന്നിരുന്നു മുന്നിലായിട്ട് . പിന്നെ നബി[സ ]  കൈകൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു . അൽപം ഉമിനീര്  എന്റെ വായിലെക്കിട്ടു എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ ശത്രൂ പുറത്തു കടക്കൂ " എന്ന് മൂന്നു തവണ പറഞ്ഞു . എന്നിട്ട് നബി [സ ] നീ പോയി ഇനി നിന്റെ ജോലികൾ ചെയ്യുക എന്ന് പറഞ്ഞു . പിന്നീട് ഒരിക്കലും എനിക്ക് നമസ്ക്കാരത്തിൽ സംശയം ഉണ്ടായിട്ടില്ല "[ ഇബ്ൻ മാജ 3548 ]

 

ഇസ്നാദ്  പരിശോധന :

അബ്ദുറഹ്മാൻ ഇബ്നു ജൗഷാൻ

ഇമാം അഹമദ് : ഇയാൾ പ്രസിദ്ധനല്ല

ഉയനത് ഇബ്നു അബ്ദുറഹ്മാൻ

യഹിയ്യ ഇബ്നു മഈൻ -ഇയാൾ ഒന്നുമല്ല

(ദിക്ർ മൻ ഇഖ്ത്തിലാഫൽ ഉലമ വ നഖദൽ ഹദീസ് ഫീഹ് -ഇബ്നു ശാഹീൻ )

മുഹമ്മദ്‌ ഇബ്നു അബ്ദുല്ല അൽ അൻസാരി

ഇമാം അബൂദവൂദ് : വളരെയധികം പിഴവിലേക്ക് മാറിപ്പോയി

ഇമാം ഇബ്നു  ഖത്താൻ : ഇയാളുടെ ഹദീസുകൾ ഒന്നുമല്ല

ഇമാം മുആദ് അൽ അംബരി :ഇയാളുടെ ഹദീസുകൾ വെറുക്കപെട്ടിരുന്നു.

ഇമാം ഉഖൈലി : ഇദ്ദേഹത്തിന്റെ ധാരാളം ഹദീസുകൾ സ്വീകരിക്കുന്നില്ല.

(സിയർ ദഹബി 9/533)

മുഹമ്മദ്‌ ഇബ്നു  ബശ്ശാർ

ഇമാം ഫലാസ് : കദ്ദാബ്

ഇമാം ഇബ്നു മഈൻ : ദുർബലൻ

ഇമാം കവാരീരി : തൃപ്തിപ്പെടുന്നില്ല

(തഹ്ദീബ് 9/62, ദൈൽ ദിവാൻ അൽ ദുആഫാ വൽ മത്രൂകീൻ )

ثنا عبد الله بن نمير عن عثمان بن حكيم قال أخبرني عبد الرحمن بن عبد العزيز عن يعلى بن مرة قال لقد رأيت من رسول الله صلى الله عليه وسلم ثلاثا ما رآها أحد قبلي ولا يراها أحد بعدي لقد خرجت معه في سفر حتى إذا كنا ببعض الطريق مررنا بامرأة جالسة معها صبي لها فقالت يا رسول الله هذا صبي أصابه بلاء وأصابنا منه بلاء يؤخذ في اليوم ما أدري كم مرة قال ناولنيه فرفعته إليه فجعلته بينه وبين واسطة الرحل ثم فغرفاه فنفث فيه ثلاثا وقال بسم الله أنا عبد الله اخسأ عدو الله ثم ناولها إياه فقال القينا في الرجعة في هذا المكان فأخبرينا ما فعل قال فذهبنا ورجعنا فوجدناها في ذلك المكان معها شياه ثلاث فقال ما فعل صبيك فقالت والذي بعثك بالحق ما حسسنا منه شيئا حتى الساعة فاجترر هذه الغنم قال انزل فخذ منها واحدة ورد البقية

യഅലിബ്ൻ മൂർറാ [ റ ] നിവേദനം : ഒരിക്കൽ ഒരു സ്ത്രീ ഭ്രാന്ത്‌ ബാധിച്ച തന്റെ കുഞ്ഞുമായി നബി യുടെ മുന്നിലെത്തി . തന്റെ കുഞ്ഞിനു സുഖമില്ല എന്നും ഒരു ദിവസം എത്ര തവണയാണ് അവന്നു ഈ പ്രയാസമുണ്ടാകുന്നതെന്നും തനിക്ക് പറയാനവുന്നില്ലെന്നും അവർ പരാതി പറഞ്ഞു . ആ കുഞ്ഞിനെ വാങ്ങി അതിന്റെ വായ്‌ തുറന്നു " അല്ലാഹുവിന്റെ ശത്രുവേ പുറത്തു പോകൂ " എന്ന് പറഞ്ഞു . പിന്നീട് ആ രോഗമുണ്ടായിട്ടില്ല . [അഹമ്മദ്  17097]

ഈ ഹദീസിന്റെ നിവേദകനായ അബ്ദുൽ റഹ്‌മാൻ ഇബ്ൻ അബ്ദുൽ അസീസ്  മജ്ഹൂലുൽ ഹാൽ ആണ് . അയാൾ ആരാണെന്ന്  മുഹദ്ധിസുകൾക്ക്  അറിയില്ല .

 عبد الرحمن بن عبد العزيز

 قال ابن مين ؛ مجهول

أبو حاتم الرازي-    شيخ مضطرب الحديث

أبو أحمد بن عدي الجرجاني    ليس هو بذلك المعروف

 

ഇമാം ഇബ്ൻ മുഈൻ [റ ]പറഞ്ഞു : ഇയാൾ മജ്ഹൂൽ ആണ്

അബു ഹാതിം റാസി : വൈരുധ്യ ഹദീസുകളുടെ ആചാര്യനാണ് .

അദിയ്യ് ഇബ്ൻ ജർജാനി  : ഇദ്ദേഹം അറിയപ്പെടാത്ത ആളാണ്  .

(മീസാൻ :  2/508, ജർഹ് വാ തഅദീൽ  5/ 260 , തഹ്ദീബ് അൽ കമാൽ  17 / 253 )

ഇത്തരത്തിലുള്ള ഹദീസുകളാണ് ജിന്ന് ബാധക്ക് തെളിവായി കൊണ്ട് വരുന്നത് .

 യഥാർത്ഥ മന്ഹജ്  പ്രകാരം ഒരു ഹദീസ് സ്വീകാര്യമാകാൻ അതിൻറെ സനദ് മുത്തസ്സിലാകണം , റാവിയുടെ ഗുണങ്ങൾ സ്ഥിരപ്പെട്ടതാകണം , റാവിയുടെ ഓർമ്മ ശക്തി പൂർണ്ണമാകണം , സനദും  മത്നും ശാദ്ദാകരുത് , സനദും  മത്നും ഇല്ലത്കളിൽ നിന്ന്  മുക്തമാകണം. കേവലം ഒരു ശൈഖ് ഇവയെല്ലാം ശരിയാണ് എന്ന് പറഞ്ഞത് കൊണ്ടായില്ല. തെളിവ് സഹിതം ബോധ്യപ്പെടുത്തണം അല്ലാതെ ഒരാൾ സ്വാഹീഹ്‌ ആക്കി എന്നത് സ്വഹീഹ് ആകാനുള്ള ശർത്തല്ല .

അല്ലാഹു സത്യം മനസ്സിലാക്കാൻ ബുദ്ധി നൽകട്ടെ .

 


No comments:

Post a Comment