മഴപെയ്യുമ്പോളുള്ള പ്രാർത്ഥന

     
 
*മഴ* റബ്ബിന്റെ അനുഗ്രഹമാണ്. അത് അവൻ ഇച്ഛിക്കുന്ന പ്രദേശത്ത് ഇച്ഛിക്കുന്ന അളവിൽ വർഷിപ്പിക്കും. അതുകൊണ്ട് ചിലപ്പോൾ ഗുണവും ചിലപ്പോൾ ദോഷവും ഉണ്ടാകാം എല്ലാം അവന്റെ ഇഷ്ടപ്രകാരം നടക്കുന്നു.  കൊടുംകാറ്റ് വീശുമ്പോൾ നബിയുടെ മുഖം ഭയത്താൽ നിറയും എന്ന് ഹദീഥുകളിൽ കാണാൻ സാധിക്കും.അല്ലാഹുവിന്റെ പരീക്ഷണമാണോ ശിക്ഷയാണോ എന്നൊക്കെയുള്ള ആശങ്കയാണ് ആ മുഖമാറ്റത്തിന് കാരണം. അന്നേരം നബി(സ)അല്ലാഹുവിൽ അഭയം തേടും. പക്ഷെ മഴ പെയ്യുമ്പോൾ റസൂലുല്ലാഹ് അത് റഹ്മതാണ് എന്ന് പറയും. കൂടാതെ ചില പ്രാർത്ഥനകൾ ചെയ്യുകയും ചെയ്യും.
ആയിശ (റ)  വിൽ നിന്നും നിവേദനം: എപ്പോഴൊക്കെ മഴ പെയ്യുമോ അപ്പോളൊക്കെ നബി (സ)  اللَّهُمَّ صَيِّبًا نَافِعًا
(ഫലപുഷ്ട്ടമായ മഴ നൽകണേ) എന്ന് പ്രാർത്ഥിക്കാറുണ്ട്.
(ബുഖാരി 1032,അഹമ്മദ് 23624,25336,ഇബ്‌നു മാജ 3889,മുസന്നഫ് 29833,സുനനുൽകുബ്റ നസഈ 1808,1809,9407, സ്വഹീഹ് ഇബ്‌നു ഹിബ്ബാൻ 999,1012,മുഅജിം ഇബ്നു മുക് റിയ്യു 426,മുസ്നദ് ഹുമൈദി 266)
ഇൗ ദുആ വ്യത്യസ്ത ലഫ്‌ദ് കളിലും, സനദുകളിലും വന്നിട്ടുണ്ട്  .
اللَّهُمَّ صَيِّبًا نَافِعًا
എന്ന ഹദീഥ് ഉബൈദുള്ള ഇബ്‌നു ഉമർ വഴി നഫീ'ഇൽ നിന്നും ഖാസിം വഴി ആയിശ (റ)യിൽ നിന്നും ബുഖാരി റിപ്പോർട്ട് ചെയ്യുന്നു.
മിസ്അറിൽ നിന്നും, അബ്ദുറഹ്മാൻ ഇബ്‌നു മഹ്ദിയുടെ ത്വരീക് വഴിയും, ഹജ്ജാജ് ഇബ്‌നു മുഹമ്മദിന്റെ ത്വരീക് വഴിയും, മിക്ദാം ഇബ്‌നു ശുറൈഹ് വഴി ശുറൈഹ്  ഇബ്‌നു ഹാനിഇ നിന്നും ആയിശ(റ) നിന്നും അഹമ്മദ് റിപ്പോർട്ട് ചെയ്യുന്നു.
യസീദ് ഇബ്‌നു മിക് ദാം വഴി മിക്ദാമിൽ നിന്നും ശുറൈഹ്  വഴി ആയിശ (റ) വിൽ നിന്നും ഇബ്‌നു മാജയും ,ഇബ്‌നു അബീശൈബയും റിപ്പോർട്ട് ചെയ്യുന്നു.
ശരീക് ഇബ്‌നു അബ്ദുള്ളയുടെ ത്വരീകിലൂടെ മികദാമിൽ നീന്നും ഇബ്‌നു ഹിബ്ബാനും റിപ്പോർട്ട് ചെയ്യുന്നു.
സ്വഹീഹായ ഹദീഥാണിത് .യസീദ് ഇബ്നു മിക്ദാം ദുർബലനാണ് എന്ന് അബ്ദുല്ഹഖ് പറഞ്ഞിട്ടുണ്ടെങ്കിലും,  പിഴവ് വരുത്തുന്നവൻ എന്ന് ഇബ്‌നു ഹജർ പറഞ്ഞിട്ടുണ്ടെങ്കിലും ശരി. ശരീക് ഇബ്നു അബ്ദുല്ല വിമര്ശിക്കപ്പെട്ടവനാണേലും ശരി,       മിസ്അർ ഇബ്‌നു കദാം മുർജിഈ വിഭാഗത്തിൽ പെട്ടവനാണേലും ശരി, ബാക്കി എല്ലാ ത്വരീകുകളും അസ്വഹാണ്. അതുകൊണ്ട് യസീദിന്റെ ത്വരീക് ,ശരീഖിന്റെത്, മിസ്അറിന്റെത് ഒക്കെ ദുർബാലമാണെങ്കിലും ഹദീഥ് സ്വഹീഹ് ലിഗൈരിഹി  ആകുന്നു. അഥവാ ഹദീഥിന്റെ ആശയം സ്വഹീഹായ മറ്റു സനദ് പ്രകാരം സ്ഥിരപ്പെട്ടതോടെ യസീദിന്റെയോ മറ്റുള്ളവരുടേയോ ദുർബലത, മറ്റുള്ളവയുടെ സാക്ഷ്യത്താൽ ഇത് സ്വഹീഹ് ആകും.
اللَّهُمَّ اجعله صَيِّبًا نَافِعًا
എന്ന പദപ്രയോഗം മിസ് അറിലൂടെയാണ് ഇമാം നസഈ തന്റെ സുനൻ കുബ്‌റായിലും ,സുഗ്റയിലും ഉദ്ധരിക്കുന്നത്. (സുനൻ കുബ്റ 1807), സുനൻ സുഗ്റാ 1519) മിസ്അർ മുർജിഈ വിഭാഗത്തിൽ പെട്ട ആളാണ്.

 اللَّهُمَّ صَيِّبًا هَنِيئًا
*അല്ലാഹുവേ ഗുണകരമായ മഴ വർഷിക്കണമേ*
(അബൂദാവൂദ് 4500)
അബ്ദുറഹ്മാൻ ഇബ്‌നു മഹ്ദി സുഫ്യാൻ സൗരി വഴി മികദാമിൽ നിന്നും അദ്ദേഹം ശുറൈഹ് വഴി ആയിശ (റ)വിൽ നിന്നും അബൂദാവൂദ് റിപ്പോർട്ട്  ചെയ്യുന്നു.
ഈസ ഇബ്‌നു യൂനുസ് ഔസാഈ വഴി സുഹ്‌രിയിൽ നിന്നും  ഖാസിമിലുടെ ആയിശ (റ) വിൽ നിന്നും ഇബ്നു ഹിബ്ബാൻ ഉദ്ധരിക്കുന്നു.
ഉബൈദുല്ല ഇബ്‌നു ഉമർ വഴി നഫീഈ ൽനിന്നും ഖാസിം വഴി ആയിശ(റ) വിൽ നിന്നും നസഈ ഉദ്ധരിക്കുന്നു.ഉഖ്ബ ഇബ്‌നു അൽഖമ വഴി ഔസാഈയിൽ നിന്നും സുഹ് രിയിലൂടെ നഫീഈയിൽ നീന്നും ഖാസിം വഴി ആയിശ(റ)വിൽ നിന്നും ഇമാം ഇബ്‌നു  അ'അറാബി    മുഅജിം അ'അറാബി യിൽ ഉദ്ധരിക്കുന്നു.
മഅമർ വഴി അയൂബ് ഇബ്‌നു കൈസാൻ ഖാസിം വഴി ആയിശ (റ) വിൽ നിന്നും അബ്ദുറസാക്ക്  ഉദ്ധരിക്കുന്നു.
(ഇബ്‌നു ഹിബ്ബാൻ 998, സുനൻ അൽകുബ്റ നസഈ 9410,9414, ഹിൽയത്‌ അൽ ഔലിയ 2027,3051 , മജ്‌മു അൽ ഔസാത് 3107)  മുഅജിം അ'അറാബി 2178)
ഔസാഈയിൽ നിന്നും സുഹ് രിയിലൂടെ ഉദ്ധരിക്കുന്ന റിപ്പോർട്ടുകൾ ബാലഹീനതയുള്ളതാണ് ഇമാം യഹ്‌യ ഇബ്‌നു മഈൻ ആ റിവായത്തിൽ പോരായ്മ പറഞ്ഞിരിക്കുന്നു. (തഹ്ദീബ് 2/538)
അതേപോലെ സുഫ്യാൻ സൗരി വഴി അബൂദാവൂദ്‌ ഉദ്ധരിച്ച  സനദിൽ മുഹമ്മദ് ഇബ്‌നു ബഷാർ വിമർശന വിധേയനാണ്‌ യാഹ്‌യ ഇബ്‌നു മഈൻ ഇദ്ദേഹത്തെ ദുർബലപ്പെടുത്തുന്നു. അതേപോലെ ഇമാം ഖവാരീരിയും.
(തഹ്ദീബ് മിസ്സി 5086)
ഇബ്‌നു മുബാറഖിന്റെ ത്വരീകിലൂടെ ഉബൈദുല്ല ഇബ്‌നു ഉമർ വഴി ഉദ്ധരിക്കുന്ന റിപ്പോർട്ടിലും അബ്‌ദത് ഇബ്‌നു അബ്ദിറാഹീം എന്ന റാവി വിമർശന വിധേയനാണ്‌. അബൂദാവൂദ്‌ അദ്ദേഹത്തെ വിമർശിക്കുന്നു.
(തഹ്ദീബ് മിസ്സി 3617)
അബ്ദുറസാക്ക് മഅമറിൽ നിന്നും ഉദ്ധരിക്കുന്ന റിപ്പോർട്ട് മുസന്നഫിലും , ഇമാം അസ്ബഹാനി ഹിൽയത് അൽ ഔലിയയിലും ഉദ്ധരിക്കുന്നുണ്ട് അബ്ദുറസാക്കിനെ പലരും വിമർശിച്ചത് കാണാൻ സാധിക്കും അദ്ദേഹം ശിഈയാണ്. എങ്കിലും ഹദീഥ് എഴുതിവെച്ചിട്ടുള്ളത് (മുസന്നഫ് )സ്വീകരിക്കാം എന്ന് ഇമാം ബുഖാരി പറയുന്നു.
മൊത്തത്തിൽ ദുർബലമായ പരമ്പരയിലൂടെയാണ് ഈ പദം വന്നത് എങ്കിലും ഈ ഹദീഥ് ഹസനിന്റെ പരിധിയിൽ എത്തുന്നുണ്ട്. കാരണം ഹസ്സൻ ആയ പരമ്പരയിലൂടെ ഇമാം അഹമ്മദ് ഇബ്‌നു മുബാറക്കിലൂടെ ഈ ഹദീഥ് ഉദ്ധരിക്കുന്നു.(അഹമ്മദ് 24452)
اللَّهُمَّ اجعله صَيِّبًا هَنِيئًا
"അല്ലാഹുവെ ഈ മഴ ഗുണകരമാക്കണേ"
(സുനൻ അൽകുബ്റ 9412, 9411, 9413, ഇബ്‌നു മാജ 3914)
ഔസാഈ നാഫിഈൽ നിന്നും ഖാസിമിലൂടെ നസഈ ഈ ഹദീഥ് ഉദ്ധരിക്കുന്നു. ഇതിൽ ഇല്ലത്തുണ്ട്.
ഔസാഈ നാഫിഈൽ നിന്നും ഹദീഥ് കേട്ടിട്ടില്ല എന്ന് യഹിയ്യ ഇബ്നു മഈൻ പറയുന്നു. (താരിഖ് യഹിയ്യ ഇബ്‌നു മഈൻ 5071, തഗ് ലീക് തഅലീക്  2/395)
അഥവാ അവിടെ ഇൻഖിതാഉ സംഭവിച്ചിരിക്കുന്നു. എന്നാൽ നസഈ ഇവർക്ക് രണ്ടു പേർക്കും ഇടയിൽ മുഹമ്മദ് ഇബ്‌നു വലീദ് എന്ന റാവിയെ കൊണ്ട് വരുന്നുണ്ട് എന്നാൽ ആ പരമ്പരയിൽ അബ്ദുല്ല ഇബ്‌നു ദാഹാഖ് എന്ന ദുർബലനയ റാവിയുണ്ട്‌. ഇമാം യഹിയ്യ ഇബ്‌നു മഈൻ ഇദ്ദേഹം ഔസാഈ യിൽ നിന്നും ഉദ്ധരിക്കുന്ന ഹദീഥുകളിൽ ഇല്ലത്ത് രേഖപ്പെടുത്തുന്നു.
(തഹ്ദീബ് മിസ്സി 6862)

ഒട്ടുമിക്ക ഹദീഥ് ഗ്രന്ഥങ്ങളിൽ ഈ ദുആ പരന്നു കിടക്കുന്നു. അതും വ്യത്യസ്ഥ വാചകത്തിലൂടെ. വ്യത്യസ്ഥ സനദിലൂടെ.എന്നാൽ ഏറ്റവും സ്വഹീഹ് ആയി വന്ന പദം
 اللَّهُمَّ صَيِّبًا نَافِعًا
(ഫലപുഷ്ട്ടമായ മഴ നൽകണേ) എന്നതാകുന്നു.
അല്ലാഹു അവന്റെ റഹ്മതായ മഴ നമുക്ക് ഗുണമാകും വിധം വർഷികുമാറാകട്ടെ.

No comments:

Post a Comment