ജിന്ന് ബാധ , പിശാച് ബാധ



 ഷാഹിദ് മൂവാറ്റുപ്പുഴ
ഈജിപ്ഷ്യൻസും മേസപ്പെട്ടോമിയൻസും  തുടങ്ങി  ഹീബ്രൂസും യുറോപ്യൻസും വരെ നീണ്ടു കിടക്കുന്ന സാംസ്കാരിക നാഗരികതയിൽ ഒരെത്തിനോട്ടം നടത്തിയാൽ മാനസിക രോഗം എന്നത്  ഒരു രോഗമായി പരിഗണിക്കാൻ തുടങ്ങിയത്  പത്തൊൻപതാം നൂറ്റാണ്ടിലാണ്  എന്ന് കാണാൻ കഴിയും.. പിശാച്ചുകളുടെ അല്ലെങ്ങിൽ ദുഷ്ട്ട ആത്മാക്കളുടെ ഉപദ്രവമാണ്  മാനസ്സിക നില തെറ്റി ഭ്രാന്താകാൻ കാരണമെന്നാണ്  മിക്ക സമൂഹവും വിശ്വസിച്ചു പോന്നത് . BC 600 കളിലെ  ഇന്ത്യൻ ആയുർവേദ ഗ്രന്ഥങ്ങളിൽ വരെ അതിനെ കുറിച്ചുള്ള പരാമർശം കാണാം . അഭൌമിക ആത്മാക്കളുടെ  സന്നിവേശമാണ്  അതിന്  കാരണമെന്ന്  ആയുർവേദം പറഞ്ഞിരുന്നു . [ചരക സംഹിത ] 
            ഇന്നും സമ്പൂർണ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഒരു രോഗമാണ്  മാനസിക രോഗം . അതിനാൽ തന്നെ അതെച്ചുറ്റിപറ്റി ധാരാളം അന്ധവിശ്വാസങ്ങളും ഉണ്ട് . പ്രേതബാധ . ജിന്ന് ബാധ , ഡെവിൾ പോസ്സെഷൻ , മാരണം [വിച്ചിംഗ് ]എന്നിങ്ങനെ പല പേരിലും ഈ മാനസ്സിക രോഗം ജനങ്ങളിൽ പ്രശസ്തമാണ് . വ്യത്യസ്ത മതങ്ങളിൽ അനുസരിച്  ഇതിന്റെ പിന്നിലെ കാരണവും മാറികൊണ്ടിരിക്കും . ഹിന്ദു മതമാനുസരിച്  ഇത്  കൂടോത്രം കൊണ്ടും, ആത്മാക്കളുടെ സന്നിവേശം കൊണ്ടും , ഗ്രഹ നിലയുടെ പ്രശ്നം കൊണ്ടുമെല്ലാം ഈ രോഗം വരാം. ക്രിസ്ത്യൻ വിശ്വാസമനുസരിച്  പിശാചിന്റെയും  അതേപോലെ ആത്മാക്കളുടെയും പ്രവേശനം മൂലം ഇതു സംഭവിക്കും എന്നാണു. മുസ്ലിങ്ങൾ ഭൂരിഭാഗം വിശ്വസിക്കുന്നത്  ജിന്ന്  പ്രവേശികുന്നതനെന്നാണ് . ഇത്  കൂടോത്രം കൊണ്ടും ഇതുണ്ടാകുമെന്നു ക്രിസ്ത്യൻസും,മുസ്ലിംസും , അതുപോലെ യഹൂദരും വിശ്വസിക്കുണ്ട് . ദൈവം കൈയൊഴിയുന്ന  മനുഷ്യരെ പിശചിനെകൊണ്ട്  ഉപദ്രവിപ്പികുന്നതാണ്  ഭ്രാന്ത് എന്നും യഹൂദർ വിശ്വസിക്കുന്നു . ദൈവത്തിന്റെ ശാപമാണ്  ഇതിനു കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട് .അപ്പോൾ എല്ലാ മതത്തിലും ഭ്രാന്തിനെ ചൊല്ലി ധാരാളം വിശ്വസങ്ങലുണ്ടെന്നു നാം കണ്ടു . ഇതിനു അവരുടെ കൈവശം പല അനുഭവ കഥകളും കേട്ട് കഥകളും പ്രമാണമായും കാണാൻ സാധിക്കും .
         യഥാർത്ഥത്തിൽ എന്താണ്  സംഭവികുന്നത് ? ഇതിനു പിന്നിൽ അബൌദീഗ ആത്മാക്കളുടെ പ്രവർത്തിയുണ്ടോ ? ഇസ്ലാമിക വീക്ഷണത്തിൽ ഇതു ചർച്ച ചെയ്യാനാണ്  ഞാൻ ആഗ്രഹിക്കുന്നത്.
ഇസ്ലാം മതത്തിന്റെ അടിസ്ഥാനം പരിശുദ്ധ ഖുർആൻ ആണ് . അതിന്റെ പരിധിയിൽ നിന്നെ ഇസ്ലാമിനെ കാണാൻ സാധിക്കൂ . ഖുർആൻ  വിശദീകരിച്ചു നല്കുന്നത്  മുഹമ്മദ്‌ നബിയാണ്  അതിനെ നബി വചനം [ഹദീസ് ] എന്ന് പറയുന്നു .ആ വിവരണം സത്യസന്തമായി നിവേദനം ചെയ്യപെട്ട കാര്യങ്ങളെ സ്വഹിഹായ ഹദീസ്  എന്നും പറയുന്നു . അങ്ങനെ നിവേദനം ചെയ്യപെട്ടതായി പരിശോധിച്ച് ഉറപ്പിച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്  ഇസ്ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും രൂപപ്പെടുത്തുക . ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്മാരുടെ ഹദീസ് ശേഖരണത്തിൽ വന്നു എന്നതുകൊണ്ട്‌ മാത്രം അത്  നബിയുടെ വാക്കുകൾ തന്നെയെന്നു ഉറപ്പികാൻ സാധ്യമല്ല . അത് ഉറപ്പികാൻ  മുസ്ലിം ലോകം രൂപപ്പെടുത്തിയ നിദാന ശാസ്ത്രമുണ്ട് . ആ മാപിനി ഉപയോഗിച്ച്  അതിലെ നെല്ലും പതിരും വേർ പിരിച്ച്  നബി വച്ചനങ്ങൾ  കൃത്യമായി കണ്ടെത്തുന്നു . അങ്ങിനെ സ്വഹീഹായ ഹദീസുകളുടെയും പരിശുദ്ധ ഖുർആനിന്റെയും അടിസ്ഥാനത്തിലാണ്  ഇസ്ലാമിക ആശയ ആദർശങ്ങൾ രൂപപെടുത്തുക .
മനുഷ്യരെ സംബന്ധിച്ചിടത്തോളം പിശാചിനെ കാണാൻ സാധികില്ല . പരിശുദ്ധ ഖുർആൻ  അത് വ്യക്തമായി പ്രസ്താവിക്കുന്നു .
 إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاء لِلَّذِينَ لاَ يُؤْمِنُونَ  തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. [അ അറാഫ്  27 ].
 പ്രവാചകർക്കല്ലാതെ  അവന്റെ സാനിധ്യവും അറിയാൻ മനുഷ്യന് യാതൊരു മാർഗ്ഗവുമില്ല , പ്രവാചകർകാണെങ്കിൽ വഹിയ്യ്‌  ലഭികുന്നതിനാലാണ്  അത്  അറിയുന്നത് .
قال النحاس : من حيث لا ترونهم يدل على أن الجن لا يرون إلا في وقت نبي ; ليكون ذلك دلالة على نبوته ; لأن الله جل وعز خلقهم خلقا لا يرون فيه ، وإنما يرون إذا نقلوا عن صورهم . وذلك من المعجزات التي لا تكون إلا في وقت الأنبياء صلوات الله وسلامه عليهم . قال القشيري : أجرى الله العادة بأن بني آدم لا يرون الشياطين اليوم
നഹഹാസ് പറഞ്ഞു : 'നിങ്ങൾക്കവനെ കാണാൻ പറ്റാത്ത വിധത്തിൽ '. ജിന്നിനെ ഒരു നബിയുടെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനു തെളിവായിട്ടല്ലാതെ കാണാൻ കഴിയുകയില്ല എന്ന്  ഈ പ്രയോഗം വ്യക്തമായി അറിയിക്കുന്നു. കാരണം , അല്ലാഹു അവരെ കാണാൻ കഴിയാത്ത സൃഷ്ട്ടിയായിട്ടാണ്  പടച്ചിട്ടുള്ളത് . അവർ അവരുടെ യഥാർത്ഥ രൂപത്തിൽ നിന്ന് മറിയാൻ കാരണം .അത് പ്രവാചകൻമാരുടെ കാലത്ത്  ഒരു മുഅജിസത്ത്  എന്ന നിലക്ക് മാത്രമേ സംഭവിക്കുകയുള്ളൂ  കുശൈരി പറഞ്ഞു : ആദമിന്റെ സന്തതികൾക് ഇന്ന്  പിശാചിനെ കാണാൻ കഴിയില്ല എന്ന വ്യവസ്ഥ അല്ലാഹു നടപ്പിലാക്കി " [ഖുർത്തൂബി 7/187]
എന്നിട്ടും മാനസ്സിക രോഗികളായ ആളുകളെ കാണുമ്പോൾ അവരെ പരിശോധിച്ച്   അവർക്ക്  ജിന്നുബാധയുണ്ടെന്നുചില പണ്ഡിതന്മാർ അവകാശവാദം ഉന്നയിക്കുന്നു . അവരുടെ ശരീരത്തിൽ 30 ഉം 60 ഉം ജിന്നുകളുണ്ടെന്നും , അവർ ബുദ്ധമതത്തിൽ പെട്ടതാണെന്നും  അങ്ങിനെ പലതരം കളവുകൾ പറയുന്നു .  ഈ പണ്ഡിതന്മാർക്കു ഇതു അറിയാൻ എന്തെങ്ങിലും മാർഗ്ഗമുണ്ടോ ? വഹിയ്യ്‌ ലഭിക്കുമോ ? ഇല്ലല്ലോ ! പിന്നെ എങ്ങിനെ ഇവർ ഇതെല്ലാം പറയും ? ഇത്തരം സംഭവങ്ങളിൽ പലതും രോഗിയുടെ തന്നെ കളവാണ് . കാരണം രോഗം ഉള്ളപോലെ അഭിനയിക്കുന്നവരുണ്ട്  സ്വന്തം പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ചിലർ കണ്ടെത്തുന്ന വഴി ഭ്രാന്തും , ജിന്ന് ബാധയുമൊക്കെയാണ് ..ചിലർ മനപ്പൂർവം പല പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ  ഇത്തരം കളവ് പറയും അല്ലാത്ത പക്ഷം ചികിത്സ നടത്തുന്ന വ്യാജന്മാർ കളവ് പറയും . രോഗി തന്റെ ജീവിതത്തിൽ ഏതെങ്കിലും സന്തർഭത്തിൽ കേട്ട കാര്യങ്ങൾ അവന്റെ തലച്ചോറിന്  നിയന്ത്രണം നഷ്ട്ടപെടുന്ന ഈ അവസ്ഥയിൽ പറഞ്ഞു കൊണ്ടിരിക്കും  ചിലപ്പോൾ അവൻ പഠിച്ചിട്ടില്ല ഭാഷയില്ലുള്ള കാര്യങ്ങളായിരിക്കാം പറയുന്നത് . ഇതിനെ വ്യാജ ചികിത്സകർ പ്രേത ബാധയായും , ജിന്ന് ബാധയായും പറഞ്ഞു ജനങ്ങളെ വഞ്ചിക്കും . ഇതു സത്യമാണെന്ന് കരുതി ചില പണ്ഡിതന്മാരും അവരുടെ ആ വിഷയത്തിലുള്ള അറിവില്ലായ് മകൊണ്ട് ഇത്തരം കപടന്മാരുടെ വാദം സത്യമാണെന്ന് കരുതി തമിഴ് ജിന്നാണെന്നും , ഗുജറാത്തി ജിന്നാണെന്നുമെല്ലാം പറയും . മനുഷ്യ മസ്തിഷ്ക്കം അത്ഭുതങ്ങളുടെ കലവറയാണ് . ഓർമ്മകൾ എത്ര പഴയതായാലും ബ്രെയിൻ അത്  റെക്കോർഡ്‌ ചെയ്യുന്നുണ്ട് . ചില പ്രത്യേഗ അവസ്ഥ ഉണ്ടായാൽ വളരെ ചെറുപ്പത്തിലെ  ഓർമ്മ മുന്നിലോട്ടു വന്നിട്ട്  പ്രസന്റായ്ടിട്ടുള്ള ഇപ്പോളത്തെ ഓർമ്മ പുറകോട്ടും പോയേകാം . അപ്പോൾ ചെറുപ്പത്തിൽ കേട്ടതോ , അറിഞ്ഞതോ ആയ കാര്യം ഇപ്പോൾ പറയും . അതുപോലെ തന്നെ എവിടെനിന്നെങ്കിലും കേട്ട ഒരു ഗുജറാത്തി  വാക്കുകൾ അല്ലെങ്കിൽ  മറ്റു ഭാഷയിലെ വാക്കുകൾ ഓൾഡ്‌ മെമ്മറിയിൽ നിന്നും മുന്നോട്ട് വരും , അത് ഈ രോഗി പറഞ്ഞു കൊണ്ടിരിക്കും . ഉടനെ അതുകേട്ടു അന്ധവിശ്വാസികൾ ഗുജറാത്തി പ്രേതം കേറിക്കൂടിയതായി നാടാകെ പാട്ടാക്കും . ഇങ്ങനെ പ്രച്ചരിക്കുന്നതാണ് മിക്ക ജിന്ന് ബാധയും . അതുപോലെ തന്നെ അയാളുടെ പൂർവികരെ കുറിച്  അയാൾ കേട്ട അറിവുകൾ പറഞ്ഞാലും കാര്നോമ്മരുടെ പ്രേതമാണ്  എന്നും പറയും . ഈ ബാധയുള്ള ആള്  സംസാരിക്കുന്ന ഭാഷയിൽ നമ്മൾ ഒരു ചോദ്യം ചോദിച്ചാൽ മറുപടി ഉണ്ടാകില്ല . കാരണം അവർ എപ്പോളോ കേട്ട കുറേ വാക്കുകൾ ഉരുവിടുന്നത് മാത്രമാണത് . അല്ലാതെ ബാധയല്ല . ഈ വിഷയത്തിൽ വെറും ഊഹങ്ങളും കേട്ടുകേൾവിയുമല്ലാതെ  ഇവരുടെ കയ്യിൽ ഖണ്ഡിതമായ ഒരു പ്രമാണവുമില്ല എന്നതാണ് സത്യം.
ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അയാളുടെ ബന്ധത്തിലുള്ള ആൾക്  ജിന്ന് ബദിചൂ  എന്ന് . ഒരിക്കൽ അർദ്ധരാത്രി  പുഴയിൽ കുളിക്കാൻ പോയതാണത്രെ ! അവിടെന്നു മൂപർ ഭയന്ന് വീട്ടിൽ വന്നു . പിന്നെ 28 ആളുകളുടെ ശൈലിയിൽ സംസാരിക്കാൻ തുടങ്ങിയത്രേ . അപ്പോൾ ഞാൻ ചോദിച്ചൂ : നീ നേരിട്ട്  കണ്ടതാണോ എന്ന്  അപ്പോൾ അവൻ പറഞ്ഞത്  അവന്റെ വീട്ടുകാർ പറഞ്ഞതാനത്രേ . നേരിട്ട് കാണാഞ്ഞത്  ഒഴിപ്പിക്കാൻ വന്ന ഉസ്താദ് പറഞ്ഞത്രേ നേരിട്ട് കണ്ടാൽ ഒഴിഞ്ഞുപോകുന്ന ജിന്ന്  അവന്റെ ദേഹത്ത് കേറും  എന്ന് . കൂടാതെ ഇപ്പോൾ അയാൾക്  ഒരു പ്രശ്നവുമില്ല  ഉസ്താദാന്മാർ  28 ജിന്നുകളെ ഒഴിപ്പിച്ചത്രേ ! നമ്മുടെ നാട്ടിൽ ഹസീനാ എന്ന സഹോദരിയുടെ ദാരുണ മരണമാണ് എനിക്ക് ഓർമ്മ വരുന്നത് . പ്രവാചകന്മാർക്ക്‌  മാത്രം അറിയാൻ സാധിക്കുന്ന ജിന്നിന്റെ സാന്നിധ്യം ഈ കപട സിദ്ധന്മാർ എങ്ങിനെ അറിയും ?
ഇസ്ലാമിന്റെ പേരിൽ അന്തഃ വിശ്വാസം  പ്രചരിപ്പികുകയാണ്  ഇവർ . ഇവർ ഈ ജിന്ന് ബാധക്ക് പ്രധാനമായും തെളിവാക്കുന്നത് നമുക്ക് പരിശോധിക്കാം :
ഒന്ന്  സൂറത്ത് ബക്കറയിലെ   275 ആയതാണ്.
الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ

"പലിശ തിന്നുന്നവർ മസ്സ് ശൈതാനാൽ മറിഞ്ഞു വീഴുന്നവനെപോലെയല്ലാതെ എഴുന്നെല്ക്കില്ല "
[ബക്കറ 275 ]
മസ്സ് ശൈത്താൻ എന്നാൽ പിശാചിന്റെ സ്പർശനം എന്നും ഭ്രാന്ത്‌ എന്നും അർത്ഥമുണ്ട് . അറബികൾ ഭ്രാന്തിനെ പിശാചു ബാധയായിട്ടയിരുന്നു കണ്ടിരുന്നത്  അവരോട് ആ ഭാഷയിൽ സംസാരിച്ചതാണ്  ഖുർആന്. ഈ വ്യാഖ്യാനമാണ്  ശരിയായിട്ടുള്ളത്  ഖുർആനിനെ  ഖുർആൻ കൊണ്ട് തന്നെ വ്യാഖ്യാനികണമല്ലോ . അതുകൊണ്ട് തന്നെ ശാഫീ മദ് ഹബുകാരനായ ഇമാം ഖഫ്ഫാൽ ഇങ്ങനെ പറഞ്ഞതും .
وذكر القفال فيه وجها آخر ، وهو أن الناس يضيفون الصرع إلى الشيطان وإلى الجن ، فخوطبوا على ما تعارفوه من هذا ، وأيضا من عادة الناس أنهم إذا أرادوا تقبيح شيء أن يضيفوه إلى الشيطان ، كما في قوله تعالى : ( طلعها كأنه رءوس الشياطين ) [ الصافات : 65]
പലിശ തിന്നവൻ  പിശാച് ബാധമൂലം മറിഞ്ഞു വീഴുന്നവനെപോലെയാണ്  എഴുന്നേൽക്കുക  എന്ന ആയത്തിന് ഖഫ്ഫാൽ [ റ ] മറ്റൊരു വ്യാഖ്യാനം നൽകുന്നത് ഇപ്രകാരമാണ് . തീർച്ചയായും മനുഷ്യർ അബോധാവസ്ഥ ബാധിച്ചു വീഴുന്നതിനെ പിശാചിലെക്കും ജിന്നുകളിലേക്കും ചേർത്തിപ്പറയാറൂണ്ട് . അതിനാൽ അവർക്കിടയിൽ പരിചയമുള്ള ഭാഷയിൽ  അവരോട്  ആല്ലാഹു സംസാരിക്കുകയാണ് . കൂടാതെ ഒരു സംഗതി വിക്രിതമാകാൻ ഉദ്ദേശിച്ചാൽ അതിനെ പിശാചിലേക്ക് ചേർത്ത്  പറയൽ മനുഷ്യരുടെ  ഒരു പതിവാണ് . അല്ലാഹു നരകത്തിലെ  വൃക്ഷത്തെ  വിവരിച്ചതുപോലെ (അതിന്റെ കുല പിശാചിന്റെ തല പോലെയാണ് ) {മഫാതി ഉൽ ഗൈബ്  4 / 97 }
جار الله الزمخشري في تفسير هذه الاية اي لا يقومون ادا بعثوا من قبورهم الا كما يقوم الذي يتخبطه الشيطان ايالمسروع وتخبط الشيطان من زعامات العرب يزعمون ان الشيطان يخبط الانسان فيسرع والخبط ضرب على غير الاستواء كخبط العشواء فورد على ما كانو يعتقدون (تفسيرالكشاف ١/٣٩٨)
ജാറുള്ളാഹ്‌ അസ്സമഖ്ശരി ഈ ആയത്തിന്റെ വ്യാക്യാനത്തിൽ പറഞ്ഞു: പലിശ തിന്നുന്നവൻ അവരുടെ ഖബറിൽ നിന്ന് എഴുന്നേൽക്കുബോൾ പിശാജ്‌ മറിച്ചിട്ടവൻ എഴുന്നേൽക്കുന്നത്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. പിശാജ്‌ മറിച്ചിടുകയെന്നത്‌ അറബികളുടെ വെറും ഊഹം മാത്രമാണ്. അവർ പറയാറുണ്ട്‌, പിഷാജ്‌ മനുശ്യനെ വീഴ്ത്തിയാൽ അവൻ വീഴും. "ഖബ്‌ത്വ്‌ എന്നാൽ ശരിയല്ലാത്ത ഒരു തരം നടത്തമാണ്. കാഴ്ച്ചയില്ലാത്ത ഒട്ടകം നടക്കുന്നത്‌ പോലെ. അപ്പോൾ ഈ പ്രയോഗം അവരുടെ വിശ്വാസപ്രകാരം (അവർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ) വന്നതാണ്. ( തഫ്സീർ കശ്ശാഫ്‌ 1/398)
 وقال ابن عباس : آكل الربا يبعث يوم القيامة مجنونا يخنق . رواه ابن أبي حاتم ، قال : وروي عنعوف بن مالك ، وسعيد بن جبير ، والسدي ، والربيع بن أنس ، ومقاتل بن حيان 
ഇബ്ൻ അബ്ബാസ്‌  [ റ ] പറയുന്നു : ഖിയാമത്ത് നാളിൽ ഭ്രാന്ത് പിടിച്ചു മറിഞ്ഞും എഴുന്നേറ്റും പ്രയാസപ്പെട്ടു അവർ കബറിൽ നിന്നും എഴുന്നേലക്കും , ഔഫ്‌ ഇബ്ൻ മാലിക് , സഈദ്  ഇബ്ൻ ജുബൈർ , സുദ്ധി , റബി ഇബ്ൻ അനസ് എന്നിവരിൽ നിന്നും ഈ വ്യക്യാനം ഇബ്ൻ അബീ ഹാത്തിം രേഖപെടുത്തുന്നു . [ ഇബ്ൻ കസീർ ]
حدثني موسى قال : حدثنا عمرو قال : حدثنا أسباط عن السدي : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس " يعني : من الجنون . 
സുദ്ദി [റ ] പറഞ്ഞു : "പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല." എന്ന് വെച്ചാൽ ഭ്രാന്ത് പിടിച്ചവൻ  ഉരുണ്ട് മറിയും പോലെ എഴുന്നേൽക്കും എന്നർത്ഥം .
- حدثني يونس قال أخبرنا ابن وهب قال قال ابن زيد في قوله : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس " . قال : هذا مثلهم يوم القيامة ، لا يقومون يوم القيامة مع الناس إلا كما يقوم الذي يخنق من الناس ، كأنه خنق ، كأنه مجنون . [ ص: 11 ]
ഇബ്ൻ സൈദ്‌ [റ ] പറഞ്ഞു : "പലിശ തിന്നുന്നവര് പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല." എന്ന് വെച്ചാൽ പരലോകത്ത്  വെച്ച് അവർ ഭ്രാന്ത് പിടിച്ച്  മറിഞ്ഞു വീഴുന്നവരെ പോലെ കബറിൽ നിന്നും എഴുന്നേലക്കും .[ തഫ്‌സീർ തബരി ]
ഖുർആനിൽ ഇത്തരത്തിൽ അഭിസംബോധകരുടെ ശൈലിയിൽ പല പ്രയോഗങ്ങളും വന്നിട്ടുണ്ട് . ഉദാഹരണം പറഞ്ഞാൽ , മറിയം [അ ] "ഹാറൂന്റെ  സഹോദരി " എന്ന്  ഇസ്രായീല്യർ വിളിക്കുന്നത്  അങ്ങനെ തന്നെ ഖുർ ആൻ ഉദ്ധരിക്കുന്നുണ്ട് .
يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا
 ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്നടപടിക്കാരിയുമായിരുന്നില്ല.” [മറിയം  28 ]
ഹാറൂൻ നബിയുടെ സ്വന്തം സഹോദരിയല്ല മറിയം [ അ ] . ഇത്  ഇസ്രായീല്യരുടെ  ശൈലിയാണ് . അവരടെ കുടുംബപരമ്പരയിൽ  പൂർവികരായ മഹാന്റെ പേരിൽ അവരെ അഭിസംബോധന ചെയ്യുന്നത് . അതെ പോലെ അറബികളുടെ ശൈലിയിൽ പിശാചു ബാധ എന്നാണ് ഭ്രാന്തിനെ വിശേഷിപ്പിക്കുക . അപ്പോൾ ഈ ആയതിന്റെ അർത്ഥം പലിശക്കരന്മാർ പരലോകത്ത് കബറിൽ നിന്നും ഉയിർത്തെഴുന്നെൽക്കുന്നത്  ഭ്രാന്ത് പിടിച്ച്  നിലത്ത് കിടന്നുരുളുന്നവരെ പോലെയായിരിക്കും  എന്നാണ്  . കാരണം പിശാചിന് മനുഷ്യനെ ശാരീരികമായി ബന്ധപെട്ട്  ഉപദ്രവികാൻ അല്ലാഹു കഴിവ് നൽകിയിട്ടില്ല. അവന്ന് മനുഷ്യനെ ദുർബോധനം നടത്തി വഴികേടിലാക്കാനാണ്  സാധിക്കുക . മനസ്സിൽ , നിഷിദ്ധമായ കാര്യങ്ങളെ കുറിച്ച്  നല്ല വിചാരം ഉണ്ടാക്കി കൊടുക്കാനാണ്  സാധിക്കുക . അല്ലാതെ അവന്റെ ശരീരം വിക്രിതമാകാനൊ , രോഗമുണ്ടാക്കാനൊ മുറി വേൽപ്പികാനൊ , തള്ളിമാറ്റാനൊ  സാധിക്കില്ല .
ഇമാം റാസി [ റ ] പറയുന്നു:
ثم إن ظاهر هذه الآية يدل على أن الشيطان لا قدرة له على تصريع الإنسان وعلى تعويج أعضائه وجوارحه ، وعلى إزالة العقل عنه كما يقوله العوام والحشوية
" തീർച്ചയയും പിശാചിന്  മനുഷ്യനെ മറിച്ചിടാനും  അവന്റെ അവയവങ്ങളെ വിക്രിതമാക്കാനും  അവന്റെ ബുദ്ധി നീക്കിക്കളയാനും യാതൊരു കഴിവുമില്ല എന്നാണ് ഈ ആയതിൽ നിന്നും പ്രത്യക്ഷത്തിൽ മനസ്സിലാകുന്നത് . ഇതെല്ലാം പിശാചിന്  സാധികുമെന്ന വാദം ഹവഷികളുടെയും, പൊതു ജനത്തിന്റെയുമാണ് "
{മഫാതി ഉൽ ഗൈബ്  10/18]
അപ്പോൾ പ്രസ്തുത ആയത്  ആശയം നോക്കാതെ നേർക് നേർ അർത്ഥം വെച്ചവരാണ്  ഇതു ജിന്നുബാധാക്  തെളിയായി സ്വീകരിച്ചതെന്ന് വ്യക്തമാണ് . പ്രത്യക്ഷാർത്ഥം നൽകിയ പണ്ഡിതന്മാർ ഇതിനെ ജിന്നുബധാക് തെളിവായി ഉദ്ധരിച്ചു . എന്നാൽ ഖുർആനിനെ ഖുർആൻ  കൊണ്ട് വ്യാഖ്യാനിക്കുമ്പോൾ പ്രസ്‌തുത അര്ത്ഥം നൽകാൻ സാധിക്കില്ല . "എനിക്ക്‌ നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക്‌ ഉത്തരം നല്‍കി എന്ന്‌ മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌ നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക്‌ എന്നെയും സഹായിക്കാനാവില്ല. മുമ്പ്‌ നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌. "[ഇബാഹിം 22 ]

ഈ ആയതിൽ മനുഷ്യരുടെ മേൽ പിശാചിന് അധികാരമോന്നുമില്ല എന്ന് അവൻ തന്നെ പ്രഖ്യാപിക്കുന്നുഅപ്പോൾ ജിന്നിന്  മനുഷ്യന്റെ ബുദ്ധിയെ തെറ്റിക്കാൻ സാധികില്ല എന്ന് സ്പഷ്ട്ടമാണ്
 إِنَّ الَّذِينَ اتَّقَواْ إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُواْ فَإِذَا هُم مُّبْصِرُونَ
തീര്ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില് നിന്നുള്ള വല്ല ബാധയും ബാധിച്ചാല് അവര്ക്ക് ( അല്ലാഹുവെപ്പറ്റി ) ഓര്മവരുന്നതാണ്. അപ്പോഴതാ അവര് ഉള്കാഴ്ചയുള്ളവരാകുന്നു.[7/200]
ഇവിടെ പിശാചി നിന്നും ബാധയുണ്ടായാ  അല്ലാഹുവേ ർത്താൽ ബാധ നീങ്ങും എന്നും പറയുന്നു . അപ്പോ മനുഷ്യ ശരീരത്തി പ്രവേഷിക്കുന്നതിനെയല്ല ഇവിടെയെല്ലാം ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ് .അപ്പോൾ മസ്സ് ശൈത്താൻ എന്നത്  സാമാന്യ പ്രയോഗമല്ല എന്ന്  വ്യക്തമാകുന്നു .
              മറ്റൊരു തെളിവായി അവർ പറയുന്നത്  " നിശ്ചയം പിശാച്  മനുഷ്യന്റെ രക്തമുള്ളിടത്തെല്ലാം സഞ്ചരിക്കും "[ബുഖാരി ] എന്ന ഹദീസാണ് . എന്നാൽ മേൽ പറഞ്ഞ ഹദീസ്  ഇതിനൊരു തെളിവേ അല്ലാ . ഹദീസിന്റെ പൂർണ്ണ രൂപം നോക്കിയാൽ അത് വ്യക്തമാകും .
أَنَّ النَّبِيَّ صلى الله عليه وسلم أَتَتْهُ صَفِيَّةُ بِنْتُ حُيَىٍّ فَلَمَّا رَجَعَتِ انْطَلَقَ مَعَهَا، فَمَرَّ بِهِ رَجُلاَنِ مِنَ الأَنْصَارِ فَدَعَاهُمَا فَقَالَ " إِنَّمَا هِيَ صَفِيَّةُ "‏‏. قَالاَ سُبْحَانَ اللَّهِ‏. قَالَ " إِنَّ الشَّيْطَانَ يَجْرِي مِنِ ابْنِ آدَمَ مَجْرَى الدَّمِ "‏‏. رَوَاهُ شُعَيْبٌ وَابْنُ مُسَافِرٍ وَابْنُ أَبِي عَتِيقٍ وَإِسْحَاقُ بْنُ يَحْيَى عَنِ الزُّهْرِيِّ عَنْ عَلِيٍّ ـ يَعْنِي ابْنَ حُسَيْنٍ ـ عَنْ صَفِيَّةَ عَنِ النَّبِيِّ صلى الله عليه وسلم
അലി ഇബ്ൻ ഹുസൈൻ [റ ] വിൽ നിന്നും : സഫിയ്യ ബിൻത് ഹുയ്യയ്യ്  നബി [സ ] യുടെ പള്ളിയിലേക്ക് വന്നു നബി[സ ]യെ കണ്ടു . തിരിച്ച്  വീട്ടിലേക്ക്  യാത്രയാകാൻ  നബിയും കൂടെ നടന്നു .അപ്പോൾ രണ്ടു അൻസാരികൾ അതുവഴി കടന്നു വന്നു . അപ്പോൾ നബി [സ ]അവരെ വിളിച് പറഞ്ഞു " ഇത്  സഫിയ്യ യാണ് " അപ്പോൾ അവർ പറഞ്ഞു "സുബ് ഹാനല്ലഹ് " . അപ്പോൾ നബി [സ ]പറഞ്ഞു 'നിശ്ചയം പിശാച്  മനുഷ്യന്റെ രക്തമുള്ളിടത്തെല്ലാം സഞ്ചരിക്കും ' [ബുഖാരി .7171 ]
നബി[സ ]യുടെ കൂടെ ഒരു സ്ത്രീയെ കണ്ടാൽ നാളെ അവർ അതിനെ കുറിച്ച്  ചർച്ച ചെയ്താലോ എന്ന നിലക്കാണ് നബി[സ ]കൂടെയുള്ളത്  ഭാര്യ സഫിയ്യ ആണെന്ന് അൻസാരികളോട്  പറഞ്ഞത് . അവർ അത് കേട്ടപ്പോൾ നബി[സ ], അവരെ കുറിച്ച്  അതരക്കരാണെന്നു ചിന്തിച്ചല്ലോ എന്ന് പ്രയാസപെട്ടു സുബ് ഹാനല്ലഹ് എന്ന്  പറയുകയും ചെയ് തു  . അപ്പോളാണ് നബി [സ ]പിശാചിന്റെ പണിയെ കുറിച്ച് അനസാരികളെ ഉണർത്തിയത്. മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളിലും രക്തം സഞ്ചരിക്കുന്നപോലെ അവന്റെ എല്ലാ അവയവങ്ങളെ കൊണ്ടും തെറ്റായ പ്രവർതിയിലെക്ക്  നയിക്കാൻ പിശാച്  ദുർബോധനം  നടത്തും  എന്നാണ്  ആ വചനത്തിന്റെ വിവക്ഷ . ആ അനസാരികളുടെ മനസ്സിൽ നബിയെ കുറിച്ച് പിശാചു വസ് വാസ്  ഉണ്ടാക്കിയാലോ എന്ന് കരുതിയാണ് നബി[സ ] സ്വന്തം ഭാര്യയാണെന്നു അവരെ ഉണർത്തിയത് . ഇത്  ജിന്ന് ബാധക്കുള്ള തെളിവല്ല മറിച്ച്  ജിന്നിന്റെ പണി വസ് വാസുണ്ടാക്കാലാണെ ന്നതിനുള്ള തെളിവാണ് .
മറ്റൊരു തെളിവ്  ,
حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ الأَنْصَارِيُّ، حَدَّثَنِي عُيَيْنَةُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبِي، عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَقَالَ " ابْنُ أَبِي الْعَاصِ " . قُلْتُ نَعَمْ يَا رَسُولَ اللَّهِ . قَالَ " مَا جَاءَ بِكَ " . قُلْتُ يَا رَسُولَ اللَّهِ عَرَضَ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي . قَالَ " ذَاكَ الشَّيْطَانُ ادْنُهْ " . فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَىَّ . قَالَ فَضَرَبَ صَدْرِي بِيَدِهِ وَتَفَلَ فِي فَمِي وَقَالَ " اخْرُجْ عَدُوَّ اللَّهِ " . فَفَعَلَ ذَلِكَ ثَلاَثَ مَرَّاتٍ ثُمَّ قَالَ " الْحَقْ بِعَمَلِكَ " . قَالَ فَقَالَ عُثْمَانُ فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ
ഉസ്മാൻ ഇബ്ൻ അബുൽ ആസിൽ നിന്നും നിവേദനം : നബി [സ ] എന്നെ താ ഇഫിലെ ഗവർണ്ണർ  ആയിട്ട്  നിയോഗിച്ച കാലത്ത്  എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ നിരന്തരം വന്നുകൊണ്ടിരുന്നു . അവസാനം ഞാൻ നബി[സ ] യെ കാണാൻ പുറപ്പെട്ടു . അപ്പോൾ നബി [സ ] ചോദിച്ചു നീ എന്തിനാണ് ഇങ്ങോട്ട് വന്നത് ? ഞാൻ പറഞ്ഞു ; എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നു . ഞാനെന്ത ചെയ്യുന്നതെന്ന്  എനിക്ക് ഓർമ്മ വരുന്നില്ല . നബി[സ ]  പറഞ്ഞു അത് പിശാചാണ്  ഇങ്ങോട്ട് വരൂ . പിന്നെ ഞാൻ നബി[സ ] യോട് ചേർന്നിരുന്നു മുന്നിലായിട്ട് . പിന്നെ നബി[സ ]  കൈകൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു . അൽപം ഉമിനീര്  എന്റെ വായിലെക്കിട്ടു എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ ശത്രൂ പുറത്തു കടക്കൂ " എന്ന് മൂന്നു തവണ പറഞ്ഞു . എന്നിട്ട് നബി [സ ] നീ പോയി ഇനി നിന്റെ ജോലികൾ ചെയ്യുക എന്ന് പറഞ്ഞു . പിന്നീട് ഒരിക്കലും എനിക്ക് നമസ്ക്കാരത്തിൽ സംശയം ഉണ്ടായിട്ടില്ല "[ ഇബ്ൻ മാജ 3548 ]
എന്നാൽ വെറും കള്ള ഹദീസാണിത് . ഇതിലെ നിവേദകനായ  മുഹമ്മദ്‌ ഇബ്ൻ അബ്ദുള്ള അൻസാരിയെ കുറിച്ച മുഹദ്ദിസുകൾ പറയുന്നത് നോക്കുക :

ഇമാം അബൂദാവൂദ് ; ധാരാളം പിഴവ് വരുത്തുന്നു
ഇമാം അഹമ്മദ് ; യഹിയ അൽ കത്താൻ ഇദ്ദേഹത്തെ മുൻകാർ എന്ന് പറഞ്ഞു
ഇമാം ഉഖൈലി ; ഇദ്ദേഹത്തിന്റെ മിക്ക ഹദീസും പിൻപറ്റാൻ പറ്റുന്നതല്ല
ഇമാം മുആദ് ഇബ്ൻ മുആദ് ; ഹബീബ് ഇബ്ൻ ശഹീദിൽ നിന്നും അൻസാരി ഉദ്ധരിക്കുന്ന ഹദീസുകൾ മുൻകാറാണ് .
[ മീസാൻ 4 / 163 ]
കൂടാതെ അൻസാരിയുടെ ദുർബല ഹദീസിന്റെ ഉദാഹരണമായി ഇമാം ഇബ്ൻ ഹാതിം കിതാബിൽ ഇലലിൽ "മൈമൂന [റ ] നബി [സ ] വിവാഹം കഴിച്ചത് ഇഹ്റാമിലായിരുന്നപ്പോളാണ് " എന്ന ഹദീസ് കൊടുക്കുന്നു . [ താരീഖ് ബാഗ്ദാദ് 3/ 408 ,കിതാബ് അൽ ഇലൽ  3/ 242 ]

ثنا عبد الله بن نمير عن عثمان بن حكيم قال أخبرني عبد الرحمن بن عبد العزيز عن يعلى بن مرة قال لقد رأيت من رسول الله صلى الله عليه وسلم ثلاثا ما رآها أحد قبلي ولا يراها أحد بعدي لقد خرجت معه في سفر حتى إذا كنا ببعض الطريق مررنا بامرأة جالسة معها صبي لها فقالت يا رسول الله هذا صبي أصابه بلاء وأصابنا منه بلاء يؤخذ في اليوم ما أدري كم مرة قال ناولنيه فرفعته إليه فجعلته بينه وبين واسطة الرحل ثم فغرفاه فنفث فيه ثلاثا وقال بسم الله أنا عبد الله اخسأ عدو الله ثم ناولها إياه فقال القينا في الرجعة في هذا المكان فأخبرينا ما فعل قال فذهبنا ورجعنا فوجدناها في ذلك المكان معها شياه ثلاث فقال ما فعل صبيك فقالت والذي بعثك بالحق ما حسسنا منه شيئا حتى الساعة فاجترر هذه الغنم قال انزل فخذ منها واحدة ورد البقية
യഅലിബ്ൻ മൂർറാ [ റ ] നിവേദനം : ഒരിക്കൽ ഒരു സ്ത്രീ ഭ്രാന്ത്‌ ബാധിച്ച തന്റെ കുഞ്ഞുമായി നബി യുടെ മുന്നിലെത്തി . തന്റെ കുഞ്ഞിനു സുഖമില്ല എന്നും ഒരു ദിവസം എത്ര തവണയാണ് അവന്നു ഈ പ്രയാസമുണ്ടാകുന്നതെന്നും തനിക്ക് പറയാനവുന്നില്ലെന്നും അവർ പരാതി പറഞ്ഞു . ആ കുഞ്ഞിനെ വാങ്ങി അതിന്റെ വായ്‌ തുറന്നു " അല്ലാഹുവിന്റെ ശത്രുവേ പുറത്തു പോകൂ " എന്ന് പറഞ്ഞു . പിന്നീട് ആ രോഗമുണ്ടായിട്ടില്ല . [അഹമ്മദ്  17097]
ഈ ഹദീസിന്റെ നിവേദകനായ അബ്ദുൽ റഹ്‌മാൻ ഇബ്ൻ അബ്ദുൽ അസീസ്  മജ്ഹൂലുൽ ഹാൽ ആണ് . അയാൾ ആരാണെന്ന്  മുഹദ്ധിസുകൾക്ക്  അറിയില്ല .
 عبد الرحمن بن عبد العزيز
 قال ابن مين ؛ مجهول
أبو حاتم الرازي-    شيخ مضطرب الحديث
أبو أحمد بن عدي الجرجاني    ليس هو بذلك المعروف

ഇമാം ഇബ് മുഈ [ ]പറഞ്ഞു : ഇയാ മജ്ഹൂ ആണ്
അബു ഹാതിം റാസി : വൈരുധ്യ ഹദീസുകളുടെ ആചാര്യനാണ് .
അദിയ്യ് ഇബ്ൻ ജർജാനി  : ഇദ്ദേഹം അറിയപ്പെടാത്ത ആളാണ്  .
[മീസാൻ :  2/508, ജർഹ് വാ തഅദീൽ  5/ 260 , തഹ്ദീബ് അൽ കമാൽ  17 / 253 ]
അപ്പോ ഇതും തെളിവിന്നു കൊള്ളുന്നതല്ല .
ഇത്തരത്തി ദുർബല ഹദീസുകളും കഥകളും മാത്രമാണ്  പിശാചു ബാധക്ക്  തെളിവ് . ആയതുകൾക്കും , ഹദീസുകൾക്കും അബദ്ധ വ്യാഖ്യാനങ്ങളും കൂടിയാകുമ്പോ സംഗതി കൊഴുക്കുന്നു . ഇമാം അഹമ്മദ്  ഹംബലും , ഇബ് തൈമിയയുമെല്ലാം  ജിന്ന്  ഒഴിപ്പിച്ച കഥക കൂടിയാകുമ്പോ  പിന്നെ പറയേണ്ടതില്ല . ഇസ്ലാമിക പണ്ഡിതന്മാ മിക്കവരും ബാധ അംഗീകരിക്കുന്നു . അതും കേവലം മുകളി പറയപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തി . ഒരു പ്രമുഖ സലഫി പണ്ഡിതന്റെ [ സാലിഹ് മുനജ്ജിദ് ] വെബ്സൈറ്റി ജിന്ന് ബാധയുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി മുകളി കൊടുത്തിട്ടുള്ള സംഗതികാലാണ് തെളിവ്വായി നിരത്തുന്നത് . തെളിവുകളുടെ അവസ്ഥ നാം കണ്ടു . മനുഷ്യരെ സംബന്ധിച്  യാതൊരു അറിവുമില്ലാത്ത , ഇപ്പോളും പൂർണ്ണ ചികിത്സ കണ്ടെത്താത്ത ഒന്നാണ്  മാനസ്സിക  രോഗം . അതിനാ തന്നെ രോഗവുമായി പല അസാധാരണത്വവും  ജനങ്ങളുടെ വിശ്വാസത്തിലുണ്ട് . ഒരുകാലത്ത്  പ്ലേഗ്  പിശാച് ഉണ്ടാക്കുന്ന രോഗമാണെന്ന വിശ്വാസം ലോകത്തിന് ഉണ്ടായിരുന്നു . മരുന്ന് കണ്ടെത്തി അത് പൂർണമായും ഭുമുഖത്തി  നിന്നും നീക്കിയപ്പോ വിശ്വാസവും നീങ്ങി . അതുപോലെ ഒരു ദിവസം ഭ്രാന്തിനും പൂർണ ചികിത്സ കണ്ടെത്തുമ്പോ പിടി വാശിക്കരായ അന്ധവിശ്വാസികളും അവരുടെ ൽപനം നിർത്തും . ഷാ അല്ലഹ് .



നവ ജാത ശിശുവിന്റെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുക്കൽ



ഷാഹിദ് മുവാറ്റുപ്പുഴ


അല്ലാഹുവിന്റെ അനുഗ്രഹമാണ് കുട്ടികൾ . അത് നമുക്ക് ലഭിച്ചുകഴിഞ്ഞാൽ വളരെ സന്തോഷമായിരിക്കും . അവർക്ക് വേണ്ടി ഉറക്കം കളയാനും നാം തയ്യാറാണ് , മാതാക്കൾ ഭക്ഷണം പോലും വേണ്ടെന്ന് വെക്കുന്നു . ഈ അനുഗ്രഹത്തിൻ നന്ദി സൂചിപ്പിക്കാനാണല്ലോ നാം അക്കീക വരെ അറുത് കൊടുക്കുന്നത് . കുട്ടിയുണ്ടാകുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് നബി [സ ] യിലൂടെ അല്ലാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് . എന്നാൽ ജാഹിലിയ്യത്തിൽ ഉള്ള പലതും ഇന്ന് മുസ്ലീങ്ങൾ ആ അവസരത്തിൽ ചെയ്യാറുണ്ട് . ചിലതൊക്കെ കളവു പറയുന്നവർ ദീനിലേക്ക് കടത്തിക്കൂട്ടിയതും , ചിലതൊക്കെ പുതുതായി നിർമ്മിച്ചതുമാണ് . മുസ്ലീംങ്ങളുടെ ഇടയിൽ സർവ സാധാരണയായി കാണുന്ന ഒന്നാണ് കുട്ടി ജനിച്ചാൽ ചെവിയിൽ ബാങ്കും ഇഖാമാത്തും കൊടുക്കൽ . ഇതിന് പ്രമാണങ്ങളിൽ എന്ത് സ്ഥാനമുണ്ടെന്ന് ഒന്ന് നോക്കാം .


ബാങ്ക് കൊടുക്കൽ

حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، وَعَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، قَالاَ أَخْبَرَنَا سُفْيَانُ، عَنْ عَاصِمِ بْنِ عُبَيْدِ اللَّهِ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلاَةِ

അബൂ റാഫിഅั [ റ ] നിന്നും നിവേദനം : അദ്ധേഹത്തിന്റെ പിതാവ് പറഞ്ഞു " ഫാത്തിമ [ റ ]ഹസൻ ഇബ്ൻ അലിയെ പ്രസവിച്ച സമയം നബി [സ ] കുട്ടിയുടെ ചെവിയിൽ , നമസ്കാരത്തിന് കൊടുക്കാറുള്ള ബാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു “

[ജാമിഉ തിർമൂദി 1514]

ഈ ഹദീസ് വ്യതസ്ഥ സാനദുകളിലൂടെ ധാരാളം ഹദീസ് കിതബുകളിൽ ഉദ്ധരിച്ചിട്ടുണ്ട് . അവ താഴെ കൊടുക്കുന്നു :

حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَحْيَى، عَنْ سُفْيَانَ، قَالَ حَدَّثَنِي عَاصِمُ بْنُ عُبَيْدِ اللَّهِ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ - حِينَ وَلَدَتْهُ فَاطِمَةُ - بِالصَّلاَةِ ‏.

[സുനൻ അബൂദാവൂദ് 5105]

حدثنا يوسف بن موسى ، ومحمد بن معمر ، قالا : نا الفضل بن دكين ، قال : نا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه رضي الله عنه " أن النبي صلى الله عليه وسلم أذن في أذن الحسن بن علي حين ولدته أمه فاطمة بالصلاة .

[അൽ ബഹർ അൽ സഖർ ബിമുസ് നദ് അൽ ബസ്സാർ 3879]

عبد الرزاق ، عن الثوري ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه قال : رأيت رسول الله صلى الله عليه وسلم " أذن في أذن الحسن بن علي بالصلاة حين ولدته فاطمة " .

[മുസന്നഫ് അബ്ദി റസാക്ക് 7986]


( أخبرنا ) أبو منصور الظفر بن محمد بن أحمد العلوي رحمه الله ، أنبأ أبو جعفر محمد بن علي بن دحيم ، ثنا أحمد بن حازم بن أبي غرزة ، أنبأ عبيد الله بن موسى . ( ح وأخبرنا ) أبو محمد عبد الله بن يحيى بن عبد الجبار السكري ببغداد ، أنبأ إسماعيل بن محمد الصفار ، ثنا أحمد بن منصور الرمادي ، ثنا عبد الرزاق قالا : أنبأ سفيان الثوري ، عن عاصم بن عبيد الله بن عاصم ، عن عبيد الله بن أبي رافع ، عن أبيه قال : رأيت رسول الله - صلى الله عليه وسلم - أذن في أذن الحسن بن علي - رضي الله عنه - بالصلاة حين ولدته فاطمة - رضي الله عنها .

[സുനനുൽ കുബ് റാ ബൈഹക്കി 18707]


حدثنا أبو العباس محمد بن يعقوب ، ثنا الحسن بن علي بن عفان ، ثنا يحيى بن آدم ، ثنا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه رضي الله عنه قال : " رأيت رسول الله صلى الله عليه وآله وسلم أذن في أذن الحسين حين ولدته فاطمة رضي الله عنها .


[മുസ്‌തദറക്ക് അൽ സഹീഹൈൻ അൽ ഹാക്കിം 4880]


- حدثنا محمد بن عبد الله الحضرمي ، ثنا عون بن سلام ، ح و حدثنا الحسين بن إسحاق التستري ، ثنا يحيى الحماني ، قالا ثنا حماد بن شعيب ، عن عاصم بن عبيد الله ، عن علي بن الحسين ، عن أبي رافع " أن النبي - صلى الله عليه وسلم - أذن في أذن الحسن والحسين - رضي الله عنهما - حين ولدا ، وأمر به " ، واللفظ للحماني .

[മുഅജിം അൽ കബീർ തബറാനി 926]

حدثنا إسحاق بن إبراهيم الدبري ، عن عبد الرزاق ، عن الثوري ، ح و حدثنا علي بن عبد العزيز ، ثنا أبو نعيم ، ثنا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه ، قال : " رأيت رسول الله - صلى الله عليه وسلم - أذن في أذن الحسن بن علي بالصلاة حين ولدتهفاطمة - رضي الله عنهما - " .

മുഅജിം അൽ കബീർ 931]

حدثنا إسحاق بن إبراهيم الدبري ، عن عبد الرزاق ، عن الثوري ، ح وحدثنا علي بن عبد العزيز ، ثنا أبو نعيم ، ثنا سفيان ، عن عاصم بن [ص: 31 ] عبيد الله ، عن عبيد الله بن أبي رافع ، عن أبيه ، قال : " رأيت رسول الله صلى الله عليه وسلم أذن في أذن الحسن بن علي بالصلاة حين ولدته فاطمة رضي الله عنهما " .


[മുഅജിം അൽ കബീർ തബറാനി 2578 ]


حدثنا محمد بن عبد الله الحضرمي ، ثنا عون بن سلام وجبارة بن مغلس ، قالا : ثنا حماد بن شعيب ، عن عاصم بن عبيد الله ، عن علي بن الحسين ، عن أبي رافع " أن النبي صلى الله عليه وسلم أذن في أذن الحسن والحسين حين ولدا ، وأمر به " . 

ത്വബ് റാനി

ഈ ഹദീസിന്റെ എല്ലാ സനദും ആസിം ഇബ്ൻ ഉബൈദുള്ളയിലൂടെയാണ് വരുന്നത് . ഇദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് മുഹദ്ദിസുകൾ പറഞ്ഞത് നോക്കുക : 

ഇദ്ദേഹത്തിന്റെ പൂർണ നാമം :
 ആസിം ഇബ്ൻ ഉബൈദുള്ള ഇബ്ൻ ആസിം ഇബ്ൻ ഉമർ അൽ ഖുറൈഷി എന്നാണു .


يعقوب بن شيبة السدوسي - وفي أحاديثه ضعف، وله أحاديث مناكير
يحيى بن معين - حديثه ليس بحجة، ومرة: ضعيف
محمد بن إسماعيل البخاري - منكر الحديث
عبد الرحمن بن يوسف بن خراش - ضعيف الحديث
زكريا بن يحيى الساجي - مضطرب الحديث
وقال أبو حاتم - منكر الحديث، مضطرب الحديث


ഇമാം യഅകൂബ് ഇബ്ൻ ശൈബ [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകളിൽ ദുർബലതയുണ്ട് , ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് .

ഇമാം യഹിയ്യ ഇബ്ൻ മുഈൻ [റ ] പറഞ്ഞു :ഇയാളുടെ ഹദീസുകൾ തെളിവിനു കൊള്ളുന്നതല്ല , ഇയാൾ ദുർബലനാണ് .

ഇമാം ബുഖാരി [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് .

ഇമാം ഖർറാഷ് [റ ] പറഞ്ഞു : ഇയാൾ ദുർബലനാണ്

ഇമാം സാജി [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകളിൽ വൈരുധ്യങ്ങളുണ്ട്

ഇമാം അബൂഹാതിം [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് ,ഇയാളുടെ ഹദീസുകളിൽ വൈരുധ്യങ്ങളുണ്ട്


[തഹദീബ് അൽ കമാൽ - 3014 ]

അപ്പോൾ തികച്ചും സ്വീകര്യനല്ലാത്ത ഒരാൾ മുഖേന വരുന്ന ഹദീസുകളാണ് ഇതെല്ലാം . ഇത് തെളിവ് പിടിചാണ് ആളുകൾ ബാങ്ക്‌
വിളിക്കുന്നത്.

- حديث : { أنه صلى الله عليه وسلم أذن في أذن الحسين حين ولدته فاطمة }. أحمد وأبو داود والترمذي ، والحاكم والبيهقي من حديثأبي رافع ، ورواه الطبراني وأبو نعيم من حديثه بلفظ : { أذن في أذن الحسن والحسين }.


ومداره على عاصم بن عبيد الله وهو ضعيف .


ഇമാം ഇബ്ൻ ഹജർ തന്നെ പറയുന്നു ഇതിന്റെ സനാദിലെ ആസിം ദുർ ബാലനാണെന്ന് .

[തല്ഖീസ് അൽ ഖബീർ ഇബ്ൻ ഹജർ 2422]


ബാങ്കും , ഇകാമത്തും


عن أبي سعيد عن ابن عباس : أن النبي صلى الله عليه وسلم أذن في أذن الحسن بن علي وأقام في أذنه اليسرى

البيهقي.
ഇബ്ൻ അബ്ബാസ്‌ [ റ ] നിവേദനം : ഹസൻ ഇബ്ൻ അലി ജനിച്ചപ്പോൾ നബി [ സ ] വലതു ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇക്കാമത്തും കൊടുത്തു " [ബൈ ഹക്കി ]

ഈ ഹദീസിന്റെ സനദിൽ ഹസൻ ഇബ്ൻ അമ്ര് ഇബ്ൻ യൂസഫ്‌ സുദൂസി എന്ന ആൾ കളവു പറയുന്നവനാണ് .

മുഹദ്ദിസുകൾ രേഖപെടുത്തുന്നത് നോക്കുക :


قال البخاري- كذاب
وقال أبو أحمد الحاكم -    متروك    ي

وقال الرازي -متروك

{تهذيب التهذيب 2/269 )


ഇമാം ബുഖാരി [റ ] പറഞ്ഞു ; കളവു പറയുന്നവനാണിയാൾ


ഇമാം അബൂ അഹമദ് ഹാകിം[റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ്


ഇമാം റാസി [റ ] പറഞ്ഞു; ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ്


[തഹ്ദീബ് അത്തഹ്ദീബ് 2/ 269 ]


മറ്റൊരു ഹദീസ്

الحسن بن علي عن النبي صلى الله عليه وسلم قال: من ولد له مولود فأذن في أذنه اليمنى وأقام في أذنه اليسرى رفعت عنه أم الصبيان

عند أبي يعلى (6780) ، وعنه ابن السُّنِّي في "عمل اليوم والليلة" (623)


ഹുസൈൻ [ റ ] നിവേദനം : നബി [സ ] അരുളി : വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അതിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്താൽ പിശാച്ച് അവനെ ഉപദ്രവിക്കില്ല "

[അബൂ യഅലാ 6780 , ഇബ്ൻ സുന്നി 623 ]

ഈ ഹദീസിലെ നിവെദകനായ യഹിയ്യ ഇബ്ൻ അലാഹ് ഹദീസ് നിർമ്മിച്ചുണ്ടാക്കുന്നവനാണ് . ശരിയായ പേര് യഹിയ്യ ഇബ്ൻ അലാഹ് അൽ ബജലി അ റാസി .

و قال ابن الجوزي قال أحمد : يحيى بن العلاء
كذاب يضع . و قال الدارقطني : " أحاديثه موضوعة
وقال أبو حاتم -ليس بالقوي
(ميزان الاعتدال)


ഇമാം ഇബ്ൻ ജവ്സി[റ ] പറഞ്ഞു : യഹിയ്യ ഇബ്ൻ അലാഹ് കളവു പറയുന്നവനും ഹദീസ് നിർമിക്കുന്നവനുമാണ്

ഇമാം അഹമ്മദ് [റ ] പറഞ്ഞു ;കളവു പറയുന്നവനും ഹദീസ് നിർമിക്കുന്നവനുമാണ്

ഇമാം ദാറ് ഖുത്നീ [റ ] പറഞ്ഞു: ഹദീസുകൾ നിര്മിച്ചുണ്ടാക്കുന്നവയാണ്

ഇമാം അബൂ ഹാത്തിം [റ ] പറഞ്ഞു: ഇയാൾ പ്രബലനല്ല

[മീസാൻ ദഹബി 5/ 134 ]


ഇതിന്റെ സനദിലെ മറ്റൊരു റാവിയായ മർവാൻ ശരിയായ നാമം മർവാൻ ഇബ്ൻ സാലിം ജസരി വളരെ ബലഹീനനാണ്


وَقَالَ أَحْمَدُ بْنُ حَنْبَلٍ : لَيْسَ بِثِقَةٍ 
وَقَالَ الْبُخَارِيُّ : مُنْكَرُ الْحَدِيثِ .
وَقَالَ النَّسَائِيُّ وَالدَّارَقُطْنِيُّ : مَتْرُوكُ الْحَدِيثِ .
[سير أعلام النبلاء]


ഇമാം അഹമ്മദ് [റ ] പറഞ്ഞു ; ഇയാൾ വിശ്വസ്തനല്ല

ഇമാം ബുഖാരി [റ ] പറഞ്ഞു ;ഇയാളുടെ ഹദീസ് നിഷിദ്ധമായതാണ്

ഇമാം നസായി [റ ] പറഞ്ഞു ; ഇയാളുടെ ഹദീസുകൾ വര്ജ്ജികണം

ഇമാം ദാറു ഖുത്നി [റ ] പറഞ്ഞു ; ഇയാളുടെ ഹദീസുകൾ വര്ജ്ജികണം
^
[സിയാർ അഅˇലാമു നുബുലാഅˇ ദഹബി , മീസാൻ ദഹബി 4/313]


അപ്പോൾ തികച്ചും തള്ളികളയേണ്ട ആളുകൾ നബിയുടെ പേരിൽ പറയുന്ന കാര്യമാണ് ഇത് . ഇതു പിൻപറ്റി നബി [സ ] പഠിപ്പിക്കാത്ത പുതിയ കാര്യം നാം ചെയ്യേണ്ട ആവശ്യമില്ല . നമ്മുടെ ആളുകൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ഇത്തരം പല വിഷയങ്ങളും ഉണ്ട് . കുട്ടി ജനിക്കുമ്പോൾ ബാങ്ക് കേൾപ്പികുന്നത് കൊണ്ട് കുട്ടി സൽപാതയിൽ എത്തുമെന്നുള്ള പലരുടെയും ചിന്തകളാണ് ഇതിനെല്ലാം പ്രേരിപ്പിക്കുന്നത് . നമ്മുടെ ചുറ്റും നോക്കിയാൽ തന്നെ നമുക്കറിയാം ബാങ്ക് കൊടുക്കപെട്ട മിക്കവരും തന്നെ നമസ്കാരം പൊലുമില്ലത്തവിരാണ്,അനിസ്ലാമികമായ ജീവിതം നയിക്കുന്നവിരാണ്
 . അതിനാൽ കുട്ടികൾക്ക് വളരെ ചെറുപ്പത്തിലെ തന്നെ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരിചയപ്പെടുത്തുകയും , ദീനിന്റെ വിധി വിലക്കുകൾ പരിശീലിപ്പിക്കുകയും ചെയ്യുക . അതിലാണ് സന്മാർഗമിരിക്കുന്നത് .


അല്ലാഹു സത്യം മനസ്സിലാക്കാൻ ഹൃദയ വിശാലത തരുമാറാകട്ടെ .